- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അറസ്റ്റു ചെയ്താൽ ജാമ്യം എടുക്കില്ലെന്ന സൂപ്പർ താരത്തിന്റെ നിലപാട് സർക്കാരിനെ ചിന്തിപ്പിച്ചു; സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാതെ പൊലീസ് വിട്ടയച്ചതിന് പിന്നിൽ സൂപ്പർതാര ഇടപെടൽ; ലൈംഗിക പീഡനം താരത്തിനെതിരെ ചുമത്തില്ല; കുറ്റപത്രം ഉടൻ; നടക്കാവിലേത് പെറ്റിക്കേസാകാൻ സാധ്യത
കോഴിക്കോട്: മാധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ ചലച്ചിത്ര നടനും ബിജെപി നേതാവുമായ സുരേഷ്ഗോപി നടക്കാവ് പൊലീസ് സ്റ്റേഷനിൽ ഹാജരായിട്ടും അറസ്റ്റു ചെയ്യാത്തതിന് കാരണം സനിമാ ഇടപെടൽ. രണ്ടു മണിക്കൂർ നീണ്ട ചോദ്യംചെയ്യലിനുശേഷം നോട്ടിസ് നൽകി വിട്ടയച്ചു. അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടാൽ വീണ്ടും ഹാജരാകണമെന്നാണ് നോട്ടിസ്. സുരേഷ് ഗോപിക്കെതിരായ കേസിൽ സിപിഎം നേതൃത്വത്തെ മുതിർന്ന സിനിമാക്കാർ തന്നെ അതൃപ്തി അറിയിച്ചിരുന്നു.
സുരേഷ് ഗോപിക്കെതിരെ പീഡന വകുപ്പ് ചേർത്തത് രാഷ്ട്രീയ പ്രതികാരമാണെന്ന് സിനിമാക്കാരും നിലപാട് എടുത്തിരുന്നു. ഒരു സൂപ്പർ താരം തന്നെ ഇക്കാര്യത്തിലെ അതൃപ്തി സർക്കാരിലെ ഉന്നതരെ വാക്കാൽ അറിയിച്ചു. താര സംഘടനയും ഇതിനോട് ഒട്ടും യോജിച്ചില്ല. ഈ സാഹചര്യത്തിലാണ് സുരേഷ് ഗോപിയെ അറസ്റ്റു ചെയ്യാത്തത്. ഇന്നലെ 11.55 നാണ് സുരേഷ്ഗോപി സഹോദരൻ സുഭാഷ് ഗോപിക്കും കുടുംബാംഗങ്ങൾക്കുമൊപ്പം നടക്കാവിലെത്തിയത്. സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തൽ രണ്ടുമണിക്കൂറോളം നീണ്ടു. രാവിലെ മുതൽ സുരേഷ് ഗോപിക്ക് അഭിവാദ്യങ്ങളുമായി ബിജെപി പ്രവർത്തകരും ആരാധകരും നടക്കാവിൽ തടിച്ചുകൂടിയിരുന്നു.
സുരേഷ്‌ഗോപിയെ ചോദ്യംചെയ്തത് ആധുനിക സാങ്കേതിക ഉപകരണങ്ങളുള്ള 'അന്തർമുഖ' ചോദ്യം ചെയ്യൽ മുറിയിലാണ്. ചോദ്യം ചെയ്യുന്നതിനിടയിൽ പ്രതിയിൽ ഉണ്ടാകുന്ന നേരിയ ചലനങ്ങൾ, മുഖഭാവങ്ങൾ, ശബ്ദങ്ങൾ എന്നിവ പകർത്താനും സ്റ്റോർ ചെയ്യാനുമുള്ള സൗകര്യം ഈ അന്വേഷണ മുറിയിലുണ്ട്. പ്രതിപട്ടികയിലുള്ള ആളും അന്വേഷണ ഉദ്യോഗസ്ഥനും സഹായിയും മാത്രമാകും മുറിയിൽ ഉണ്ട്. എന്നാൽ കാര്യമാത്ര പ്രസക്തമായ ചോദ്യം ചെയ്യലൊന്നും ഉണ്ടായില്ല. കുറ്റാരോപണം സുരേഷ് ഗോപി നിഷേധിച്ചു. ചില വാട്‌സാപ്പ് ഗ്രൂപ്പുകളിലെ ചർച്ചകളാണ് കേസിന് ആധാരമെന്നതായിരുന്നു സൂപ്പർ താരത്തിന്റെ നിലപാട്. എല്ലാം കേട്ട ശേഷം വിട്ടയ്ക്കുകയും ചെയ്തു.
അറസ്റ്റ് ചെയ്താൽ ജാമ്യം എടുക്കില്ലെന്നും ജയിൽ പോകുമെന്നും സുരേഷ് ഗോപി നിലപാട് എടുത്തിരുന്നു. ഇത് അറിയാവുന്ന സൂപ്പർതാരമാണ് സുരേഷ് ഗോപിയെ അറസ്റ്റ് ചെയ്താൽ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ സർക്കാരിനെ ബോധ്യപ്പെടുത്തിയത്. അത് മനസ്സിലാക്കിയാണ് പൊലീസ് ഇടപെടലുകൾ നടത്തിയത്. ബിജെപി രാഷ്ട്രീയ നേട്ടമായി സുരേഷ് ഗോപിയുടെ അറസ്റ്റ് മാറ്റുമെന്ന വിലയിരുത്തലും സിപിഎമ്മിനുണ്ടായിരുന്നു. ഇതെല്ലാം കൂടി പരിഗണിച്ചാണ് സൈബർ സഖാക്കളെ നിരാശപ്പെടുത്തി സുരേഷ് ഗോപിയെ നോട്ടീസ് നൽകി വിട്ടയച്ചത്. ഇനി കേസിൽ പരാതിക്കാരെ വേദനിപ്പിക്കാതിരിക്കാൻ പൊലീസ് കുറ്റപത്രം നൽകും. ഇതിനാണ് നീക്കമെന്നാണ് സൂചന. ഇതൊരു പെറ്റിക്കേസായി മാറാനും സാധ്യതയുണ്ട്.
സുരേഷ് ഗോപിക്കെതിരായ പരാതിയിൽ കഴമ്പില്ല എന്ന വിലയിരുത്തലിൽ പൊലീസ് എത്തിയതായും സൂചനയുണ്ട്. മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന കേസിൽ സുരേഷ് ഗോപിക്ക് ഇനി നോട്ടീസ് അയക്കേണ്ടതില്ല എന്ന് പൊലീസ് തീരുമാനിച്ചതായാണ് വിവരം. 354 എ (ലൈംഗികാതിക്രമം) വകുപ്പ് പ്രകാരമുള്ള കുറ്റം സുരേഷ് ഗോപി പ്രഥമദൃഷ്ട്യാ ചെയ്തിട്ടില്ലെന്നും പൊലീസ് കണ്ടെത്തി. ബുധനാഴ്ച കേസിൽ പൊലീസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നാണ് സൂചന. ഇതൊരു പെറ്റിക്കേസായി മാറാനും സാധ്യതയുണ്ട്.
മാധ്യമപ്രവർത്തകയുടെ പരാതിയിൽ സുരേഷ് ഗോപിക്കെതിരെ 354 എ (ലൈംഗികാതിക്രമം) എന്ന വകുപ്പ് പ്രകാരമുള്ള കുറ്റം ചുമത്തിയാണ് കേസെടുത്തിരുന്നത്. എന്നാൽ ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് അത്തരത്തിലുള്ള ഒരു കുറ്റം സുരേഷ് ഗോപി ചെയ്തിട്ടില്ല എന്ന വിലയിരുത്തലിൽ പൊലീസ് എത്തിച്ചേർന്നതായാണ് റിപ്പോർട്ട്. ബുധനാഴ്ച കോടതിയിൽ പൊലീസ് കുറ്റപത്രം സമർപ്പിക്കും. മറ്റു കാര്യങ്ങൾ കോടതിയെ നേരിട്ട് ബോധ്യപ്പെടുത്താനാണ് പൊലീസിന്റെ തീരുമാനം.
ഇക്കഴിഞ്ഞ ഒക്ടോബർ 27നാണ് കേസിനാസ്പദമായ വിവാദ സംഭവം നടന്നത്. സുരേഷ് ഗോപി അപമര്യാദയായി പെരുമാറിയെന്ന മാധ്യമപ്രവർത്തകയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. സുരേഷ് ഗോപി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും മോശം ഉദ്ദേശത്തോടെ പെരുമാറിയെന്നുമാണ് മാധ്യമപ്രവർത്തക പരാതിയിൽ ആരോപിച്ചത്. ഐപിസി 354 എ വകുപ്പ് പ്രകാരം ലൈംഗിക ഉദ്ദേശത്തോടെ പെരുമാറിയതിനാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്.




