- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'കൂട്ടക്കൊല നടത്താൻ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നൽകൂ'; ഉഡുപ്പിയിലെ കൊലയാളിയെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ ആക്രമിക്കാൻ ഒരുങ്ങി നാട്ടുകാർ; തന്നേക്കാൾ 18 വയസിന് ഇളപ്പമായ യുവതി പ്രണയം നിരസിച്ചത് പകയായതോടെ പ്രവീൺ കൊന്നു തള്ളിയത് നാല് പേരെ
മംഗളൂരു: ഉഡുപ്പിയിലെ പ്രവാസിയുടെ ഭാര്യയെയും മക്കളെയും അതിക്രൂരമായി കൊലപ്പെടുത്തിയ സംഭവം നാടിനെ നടുക്കുന്നതായിരുന്നു. കേസിലെ പ്രതി പ്രവീണിനെ ഇന്നലെ തെളിവെടുപ്പിന് എത്തിച്ചപ്പോൾ നാട്ടുകാർ ശരിക്കും രോഷാകുലരായി. നാട്ടുകാർ സംഘടിച്ചെത്തിയപ്പോൾ കാര്യങ്ങൾ നിയന്ത്രിക്കാൻ പൊലീസിനും ശരിക്കും പണിപ്പെടേണ്ടി വന്നു.
'കൂട്ടക്കൊല നടത്താൻ അവനെടുത്തത് 15 മിനിറ്റ്, ഞങ്ങൾക്ക് 30 സെക്കന്റ് നൽകൂ'യെന്ന് ആക്രോശിച്ച് കൊണ്ടാണ് പ്രവീണിന് നേരെ നാട്ടുകാർ പാഞ്ഞടുത്തത്. പൊലീസ് സംഘത്തെ തടഞ്ഞാണ് നാട്ടുകാർ പ്രവീണിനെ അക്രമിക്കാനൊരുങ്ങിയത്. കൊല്ലപ്പെട്ടവരുടെ സുഹൃത്തുക്കളും ബന്ധുക്കളും അടക്കം നൂറുക്കണക്കിന് പേരാണ് സ്ഥലത്ത് തടിച്ചുകൂടിയത്. ഒടുവിൽ ഇവരെ പിരിച്ചുവിടാൻ ലാത്തി ചാർജ് നടത്തേണ്ടി വന്നെന്ന് ഉഡുപ്പി എസ്‌പി അരുൺ മാധ്യമങ്ങളോട് പറഞ്ഞു.
പ്രദേശത്ത് നിന്ന് നാട്ടുകാരെ ഒഴിപ്പിച്ച ശേഷമാണ് തെളിവെടുപ്പ് നടപടികൾ പൂർത്തിയാക്കി പൊലീസ് സംഘം മടങ്ങിയത്. ബുധനാഴ്ചയാണ് പ്രവീണിനെ ഉഡുപ്പി കോടതി 14 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയായ പ്രവീൺ ചൗഗാലെയെ ഉഡുപ്പി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിലെ ബന്ധുവിന്റെ വീട്ടിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രവീണിനെ പിടികൂടിയതെന്ന് പൊലീസ് അറിയിച്ചു.
12-ാം തീയതി രാവിലെ എട്ടു മണിയോടെയായിരുന്നു നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്. പ്രവാസിയായ നൂർ മുഹമ്മദിന്റെ ഭാര്യ ഹസീന(46), മക്കളായ അഫ്‌നാൻ(23), അയനാസ്(20), അസീം(14) എന്നിവരാണ് സ്വന്തം വീടിനുള്ളിൽ അതിക്രൂരമായി കൊല്ലപ്പെട്ടത്. പ്രവീണിന്റെ ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്.
എയർ ഇന്ത്യ ജീവനക്കാരിയായിരുന്ന അയനാസിനോടുള്ള പ്രവീണിന്റെ വ്യക്തി വൈരാഗ്യമാണ് കൂട്ടക്കൊലപാതകത്തിൽ അവസാനിച്ചതെന്ന് അന്വേഷണസംഘം കഴിഞ്ഞദിവസം വാർത്താസമ്മേളനം നടത്തി പറഞ്ഞിരുന്നു. അയനാസിനെ ലക്ഷ്യമിട്ടാണ് പ്രതി സ്ഥലത്തെത്തിയത്. 'ജോലിയുടെ ഭാഗമായുള്ള യാത്രകളിലൂടെ, അയനാസുമായി അടുത്ത സൗഹൃദം പ്രവീൺ സ്ഥാപിച്ചിരുന്നു. എന്നാൽ അടുത്തിടെ ഇരുവരും തമ്മിൽ ചില അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു.
പിന്നാലെ അയനാസ് പ്രവീണുമായുള്ള സൗഹൃദത്തിൽ നിന്ന് പിൻവാങ്ങി തുടങ്ങുകയും ചെയ്തു. ഇതിനെ തുടർന്നുണ്ടായ വ്യക്തിവൈരാഗ്യത്തിലാണ് അയനാസിനെ കൊലപ്പെടുത്തുക എന്ന ഉദേശത്തോടെ പ്രതി ഉഡുപ്പിയിൽ എത്തിയ'തെന്നാണ് അന്വേഷണസംഘം അറിയിച്ചത
പ്രതിയായ പ്രവീൺ നേരത്തെ മഹാരാഷ്ട്രയിൽ പൊലീസുകാരനായിരുന്നു. പിന്നീടാണ് മംഗളൂരുവിൽ എയർ ഇന്ത്യയുടെ ക്യാബിൻ ക്രൂ അംഗമായത്. ഇയാൾ വിവാഹിതനാണ്. രണ്ടുകുട്ടികളുമുണ്ട്. ജോലിക്കിടെയുള്ള യാത്രകളിൽ തന്നേക്കാൾ 18 വയസിന് ഇളപ്പമായ അയ്നാസിനോട് പ്രവീണിന് പ്രണയം തോന്നി. എന്നാൽ, അയ്നാസിന് അത്തരത്തിൽ താൽപര്യം ഉണ്ടായിരുന്നില്ല. യുവതി തന്റേത് മാത്രമായിരിക്കണമെന്നായിരുന്നു ഇയാളുടെ ചിന്തയും താല്പര്യവും. തന്നോടുമാത്രമേ അയ്നാസ് സ്നേഹം കാട്ടാവു എന്ന പൊസസീവ് സ്വഭാവം പ്രവീണിനെ ചെകുത്താനാക്കി മാറ്റി. അസൂയയും പകയും അയാളെ കീഴടക്കി.
മൊബൈൽ ഫോൺ ലൊക്കേഷനും കോൾ ഡേറ്റാ റെക്കോഡുകളും പരിശോധിച്ചാണ് ഉഡുപ്പി പൊലീസ് കൊലപാതകിയെ കണ്ടുപിടിച്ചത്. അയ്നാസിന്റെ ഫോണിലെ റെക്കോഡുകളും, ചാറ്റുകളും വിശദമായി പരിശോധിച്ചപ്പോൾ ഒരുകാര്യം കൂടി വ്യക്തമായി. കൊലപാതക സമയത്ത് പ്രവീണിന്റെ ഫോൺ സംശയകരമായ രീതിയിൽ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയായിരുന്നു.
മംഗളുരുവിൽ ഉപരിപഠനം നടത്തുകയായിരുന്ന അയ്നാസിന്റെ മൂത്ത സഹോദരി അഫ്നാനും ദീപാവലി അവധിക്കാണ് വീട്ടിലെത്തിയത്. അത് അവരുടെ ജീവനെടുക്കുകയും ചെയ്തു. തന്റെ വീടിന്റെ ലൊക്കേഷൻ അയ്നാസ് പ്രവീണുമായി പങ്കുവച്ചിരുന്നു. അതുകൊണ്ട് തന്നെ ഉഡുപ്പിയിലെ വീട് കണ്ടുപിടിക്കാൻ പ്രവീണിന് ബുദ്ധിമുട്ടേണ്ടി വന്നില്ല.
നാലംഗ കുടുംബത്തെ കുത്തി കൊലപ്പെടുത്തിയ ശേഷം പ്രതി പ്രവീൺ ബെൽഗാവിയിലെ കുടച്ചിയിൽ എത്തി ജലസേചന വകുപ്പിൽ എഞ്ചിനീയറായ അമ്മാവനൊപ്പം ദീപാവലി ആഘോഷിച്ചു. മഹാരാഷ്ട്ര സാംഗ്ലി സ്വദേശിയാണ് പ്രവീൺകുമാർ ചൗഗാലെ. കർണാടകയെ ഞെട്ടിച്ച അരുംകൊലയാണ് നടന്നത്.
ഉഡുപ്പിയിൽ നിന്ന് 450 കിലോമീറ്റർ അകലെയുള്ള കുടച്ചിയിലെ അമ്മാവന്റെ വീട്ടിൽ നിന്നാണ് പ്രവീണിനെ പിടികൂടിയത്. ഇയാളെ വിശദമായി ചോദ്യം ചെയ്യുകയാണെന്നും അന്വേഷണസംഘം കൂട്ടിച്ചേർത്തു. ഉഡുപ്പി ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. വിവരം അറിഞ്ഞ പ്രവാസിയായ നൂർ മുഹമ്മദ് നാട്ടിലെത്തിയതിന് പിന്നാലെ, നാലു പേരുടെയും മൃതദേഹങ്ങൾ സംസ്‌കരിച്ചു. നൂറുകണക്കിന് പേരാണ് അന്ത്യകർമങ്ങൾക്ക് എത്തിയത്.
നാടിനെ നടുക്കിയ കൊലപാതകമായതിനാൽ നാട്ടുകാർ ദീപാവലി ആഘോഷങ്ങളും ഒഴിവാക്കിയിരുന്നു. ആക്രമണത്തിൽ നൂർ മുഹമ്മദിന്റെ മാതാവ് ഹാജറിക്കും ഗുരുതരമായി പരിക്കേറ്റിരുന്നു. മരുമകൾ ഹസീനയെയും മൂന്നു മക്കളെയും ആക്രമിച്ച പ്രതിയെ നേരിടുന്നതിനിടെയാണ് ഹാജിറയ്ക്കും കുത്തേറ്റത്. പരുക്കേറ്റിട്ടും അവശനിലയിൽ ഹാജിറ വീട്ടിലെ ടോയിലറ്റിൽ അഭയം തേടുകയായിരുന്നു. പൊലീസ് എത്തിയ ശേഷമാണ് ഹാജിറയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.




