- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ല ; നിർദ്ദേശം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമെന്നു ഡിവിഷൻ ബെഞ്ച് ; സിംഗിൾ ബെഞ്ച് നിർദ്ദേശത്തിനു സ്റ്റേ ; സർക്കാർ അപ്പീൽ ഫയലിൽ
കൊച്ചി: സാങ്കേതിക സർവകലാശാല (കെടിയു) വൈസ് ചാൻസലർ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദ്ദേശം ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തു. താൽക്കാലിക വിസിയായി സിസ തോമസിനു തുടരാമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാർ സമർപ്പിച്ച അപ്പീൽ ഡിവിഷൻ ബെഞ്ച് ഫയലിൽ സ്വീകരിച്ചു.
ചാൻസലറുടെ പ്രതിനിധിയെ ഉൾപ്പെടുത്താനുള്ള നിർദ്ദേശം യുജിസി ചട്ടങ്ങൾക്കു വിരുദ്ധമെന്നു ഡിവിഷൻ ബെഞ്ച് ചൂണ്ടിക്കാട്ടി. സെർച്ച് കമ്മിറ്റിയിൽ ചാൻസലറുടെ പ്രതിനിധി ആവശ്യമില്ലെന്നും ഹൈക്കോടതി പറഞ്ഞു.
സിംഗിൾ ബെഞ്ച് ഉത്തരവിലെ രണ്ടു ഖണ്ഡികളാണ് ഡിവിഷൻ ബെഞ്ച് സ്റ്റേ ചെയ്തത്. അതേസമയം സിസ തോമസിനു തുടരാൻ അനുമതി നൽകിയ ഉത്തരവ് സ്റ്റേ ചെയ്യണമെന്ന സർക്കാർ ആവശ്യം അംഗീകരിച്ചില്ല. ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാമെന്ന് ഹൈക്കോടതി പറഞ്ഞു.
സ്ഥിരം വിസിയെ മൂന്നു മാസത്തിനകം നിയമിക്കണമെന്നു നിർദ്ദേശിച്ചുകൊണ്ടായിരുന്നു ഗവർണറുടെ നടപടി ചോദ്യം ചെയ്തുള്ള ഹർജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ തള്ളിയത്.