- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അവന് മാപ്പില്ല.. വധശിക്ഷ നൽകണം. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ ഒരുപക്ഷേ മാറി ചിന്തിച്ചേനെ; നെഞ്ചുപൊട്ടിക്കരയുന്ന അമ്മ; കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിച്ച ക്രൂരത; മാനസാന്തര സാധ്യത ചർച്ചയാകുമ്പോൾ
ആലുവ: ആലുവയിൽ ബിഹാർ സ്വദേശിയായ അഞ്ച് വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ നവംബർ ഒൻപതിന് ശിക്ഷ വിധിക്കും. പ്രതിയുടെ മാനസിക പരിശോധനാ റിപ്പോർട്ട് ഹാജരാക്കാൻ കോടതി നിർദ്ദേശം നൽകി. പ്രതി കുറ്റക്കാരനെന്ന് വിധിച്ച ശേഷമാണ് പ്രതിഭാഗം മാനസിക നില പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടത്. സമാനതകളില്ലാത്ത ക്രൂരതയാണെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും വാദിച്ച പ്രൊസിക്യൂഷൻ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവും ഇല്ലെന്നും പറഞ്ഞിരുന്നു.
കൊലപാതകം, ബലാത്സംഗം, പോക്‌സോ കുറ്റങ്ങൾ, തട്ടിക്കൊണ്ടുപോകൽ, പ്രകൃതിവിരുദ്ധ പീഡനം, മൃതദേഹത്തോടുള്ള അനാദരം എന്നിവ ഉൾപ്പെടെ പ്രതിക്കെതിരെ ചുമത്തിയ 16 കുറ്റങ്ങളും തെളിഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കും. സാക്ഷിമൊഴികൾ, സിസിടിവി ദൃശ്യങ്ങൾ എന്നിവയുടെ അടിസ്ഥാനത്തിലാണ് കുറ്റക്കാരനാണെന്ന് തെളിയിച്ചത്. വധശിക്ഷ വിധിക്കാവുന്ന മൂന്നു കുറ്റങ്ങളും ചുമത്തിയിട്ടുണ്ട്. അതുകൊണ്ടാണ് റിപ്പോർട്ടുകൾ തേടുന്നത്. ഇതെല്ലാം വിധി പ്രസ്താവത്തിൽ പ്രതിഫലിക്കും.
വിധി കേൾക്കാൻ കുട്ടിയുടെ മാതാപിതാക്കൾ കോടതിയിലെത്തിയിരുന്നില്ല. സമാനതകളില്ലാത ക്രൂരതയെന്നും പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ പറഞ്ഞു. മൃതദേഹം കല്ലുകൊണ്ട് ഇടിച്ചുവികൃതമാക്കിയ സംഭവം മുൻപ് ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. കല്ലുകൊണ്ട് ഇടിച്ചു മുഖം വികൃതമാക്കി ഒടിച്ചുമടക്കി ചാക്കിൽ കെട്ടി ഉപേക്ഷിക്കുകയായിരുന്നുവെന്നും പ്രോസിക്യൂഷൻ വാദിച്ചു.
പ്രതിയുടെ മാനസിക നില പരിശോധിക്കണണെന്ന് പ്രതിഭാഗം കോടതിയെ അറിയിച്ചു. എന്നാൽ പ്രതിക്ക് യാതൊരു മാനസിക പ്രശ്‌നവുമില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. 100 ദിവസം ജയിലിൽ കഴിഞ്ഞിട്ടും പ്രതിക്ക് യാതൊരു മാനസിക മാറ്റവും ഉണ്ടായിട്ടില്ലെന്നും പ്രോസിക്യൂഷൻ പറഞ്ഞു. വധശിക്ഷയിൽ കുറഞ്ഞൊന്നും നൽകാൻ സാധിക്കില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രതിയുടെ മാനസിക നില പരിശോധച്ചതിന്റെ റിപ്പോർട്ട് ഉണ്ടോയെന്ന് കോടതി ചോദിച്ചു. പരിശോധന നടത്തിയതിന്റെ രേഖകൾ ഹാജരാക്കാം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു. ശിക്ഷാവിധി വ്യാഴാഴ്ച പ്രഖ്യാപിക്കുന്നതിനു മുൻപ് മാനസിക നില പരിശോധിച്ചതിന്റെ റിപ്പോർട്ട് നൽകാൻ കോടതി ആവശ്യപ്പെട്ടു.
അതിനിടെ പ്രതി അസ്ഫാക് ആലത്തിന് വധശിക്ഷ തന്നെ നൽകണമെന്ന് പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ മാതാപിതാക്കൾ ആവശ്യപ്പെട്ടു. അസ്ഫാക് ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് മാതാപിതാക്കളുടെ പ്രതികരണം. പ്രതിക്ക് പരമാവധി ശിക്ഷ നൽകിയാലെ തന്റെ കുട്ടിക്ക് നീതി ലഭിക്കുകയുള്ളുവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നന്ദിയുണ്ടെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
ഇതുവരെ എല്ലാ പിന്തുണയും നൽകിയ കേരള സർക്കാരിനും പൊലീസിനും മറ്റെല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുട്ടിയുടെ മാതാവ് പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കിൽ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ തന്നെ നൽകണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.
'കേരളത്തിലെ പൊതുസമൂഹം, സർക്കാർ, എംഎൽഎ., കേരളാ പൊലീസ്, മന്ത്രി, ഇവിടത്തെ പഞ്ചായത്ത് മെമ്പർ, നാട്ടുകാർ എല്ലാവരും ഞങ്ങളെ പിന്തുണച്ചു. ഇന്ന് അവൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. നാളെ അവന് വധശിക്ഷ വിധിക്കും. അതാണ് ഞങ്ങൾക്ക് വേണ്ടത്. അവനെ തൂക്കിക്കൊല്ലണം. തൂക്കിലേറ്റിയില്ലെങ്കിൽ ഇന്ന് എന്റെ മകളെ കൊന്ന അവൻ നാളെ മറ്റൊരാളുടെ മകളെ കൊല്ലും. അവനെ ജയിലിലിട്ട് തീറ്റിപ്പോറ്റിയിട്ട് എന്താണ് കാര്യം? അവൻ കുറ്റവാളിയാണ്. ഒരു കുട്ടിയെ കൊന്നവൻ. അവനെ തൂക്കിക്കൊല്ലുന്നതാണ് നല്ലത്', അഞ്ചുവയസുകാരിയുടെ പിതാവ് പറഞ്ഞു. 'അവന് മാപ്പില്ല, വധശിക്ഷ തന്നെ നൽകണം. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നെങ്കിൽ ഞങ്ങൾ ഒരുപക്ഷേ മാറി ചിന്തിച്ചേനെ. എന്നാൽ, അവൻ എന്റെ മകളെ കൊന്നുകളഞ്ഞു. കേരളത്തിലെ പൊതുസമൂഹവും സർക്കാറും ഞങ്ങളെ പിന്തുണച്ചു. ഇവിടെയുള്ള എല്ലാവരും എന്റെ മകൾക്ക് നീതി ലഭിക്കാനായി പരിശ്രമിച്ചു. അവന് വധശിക്ഷ തന്നെ വേണം. മറ്റൊന്നും എനിക്ക് സംതൃപ്തി നൽകില്ല', അമ്മ പറഞ്ഞു.
ജൂലായ് 28-നാണ് ആലുവയിൽ അഞ്ചുവയസുകാരിയെ പ്രതി അസ്ഫാക് ആലം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയത്. ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്ന സ്ഥലത്തെത്തിച്ച ശേഷമായിരുന്നു ക്രൂരകൃത്യം. പീഡിപ്പിച്ച ശേഷം കുട്ടിയ കൊലപ്പെടുത്തിയ അസ്ഫാക് കല്ലുകൊണ്ട് ഇടിച്ച് മുഖം ചതുപ്പിലേക്ക് താഴ്‌ത്തുകയും ചെയ്തിരുന്നു. പിറ്റേന്ന് മുഖം വികൃതമായി ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കുറ്റകൃത്യം നടന്ന് നൂറുദിവസം തികയുന്നതിന് മുൻപ് അന്വേഷണം നടത്തി, കുറ്റപത്രം സമർപ്പിച്ച്, വിചാരണ പൂർത്തിയാക്കിയാണ് കേസിൽ വിധി പ്രസ്താവിച്ചത്. റെക്കോഡ് വേഗത്തിലായിരുന്നു കേസിന്റെ അന്വേഷണവും വിചാരണയും. നവംബർ ഒമ്പതിനാണ് കോടതി ശിക്ഷാവിധി പ്രസ്താവിക്കുക.
മറുനാടന് മലയാളി ബ്യൂറോ