- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്യാൻസർ ബാധിതന് ജാമ്യം നൽകിയതിനെതിരേ ഹർജി; ഇഡിക്ക് ഒരു ലക്ഷം രൂപ പിഴ ചുമത്തി സുപ്രീം കോടതി; രോഗിയുടെ നില അതീവഗുരുതരമെന്നും ജാമ്യത്തിൽ ഇനി കോടതി ഇടപെടേണ്ടതില്ലെന്നും കോടതി
ന്യൂഡൽഹി: ക്യാൻസർ ബാധിതന് ജാമ്യം നൽകിയതിനെതിരേ ഹർജി നൽകി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് സുപ്രീം കോടതി ഒരു ലക്ഷം രൂപ പിഴ ചുമത്തി. അലഹാബാദ് ഹൈക്കോടതിയാണ് ക്യാൻസർ ബാധിതന് ജാമ്യം അനുവദിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണെന്നും ജാമ്യത്തിൽ ഇനി കോടതി ഇടപെടേണ്ടതില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എം.ആർ ഷാ, എം.എം സുന്ദരേഷ് എന്നിവർ ഉൾപ്പെട്ട സുപ്രീം കോടതി ബെഞ്ച് ഇഡിയുടെ ഹർജി തള്ളിയത്.
ജാമ്യത്തിനെതിരേ ഹർജിയുമായി എത്തിയ ഇഡിയെ സുപ്രീം കോടതി കണക്കിന് വിമർശിക്കുകയും ചെയ്തു. കോടതിയുടെ വിലപ്പെട്ട സമയവും ഹർജിക്കായി നൽകിയ കടലാസ് പോലും പാഴാക്കിയെന്നായിരുന്നു സുപ്രീം കോടതിയുടെ കുറ്റപ്പെടുത്തൽ. അതിനാൽ ഹർജി നൽകിയ ഇഡി ഉദ്യോഗസ്ഥൻ ഒരു ലക്ഷം രൂപ പിഴ അടയ്ക്കണമെന്നും കോടതി ഉത്തരവിട്ടു.
പിഴ തുക ഉദ്യോഗസ്ഥന്റെ ശമ്പളത്തിൽ നിന്ന് ഈടാക്കണമെന്നാണ് കോടതി നിർദേശിച്ചത്. നാല് ആഴ്ചയ്ക്കുള്ളിൽ തന്നെ പിഴ തുക സുപ്രീംകോടതി രജിസ്ട്രിയിൽ അടയ്ക്കണമെന്നും നിർദേശിച്ചു. ഇതിൽ 50,000 രൂപ ഡൽഹി നാഷണൽ ലീഗൽ സർവീസ് അഥോറിറ്റിക്കും 50,000 രൂപ സുപ്രീംകോടതിയിലെ മീഡിയേഷൻ ആൻഡ് കൺസീലിയേഷൻ പ്രൊജക്ട് കമ്മിറ്റിക്കും നൽകും.