- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കിഫ്ബി മസാല ബോണ്ട് കേസിലെ സമൻസ്; തോമസ് ഐസക്കും കിഫ്ബിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി; കേസ് പരിഗണിക്കുക ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷൻ ബഞ്ച്
കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിൽ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ മുൻ ധനമന്ത്രി തോമസ് ഐസകും കിഫ്ബിയും ഹൈക്കോടതിയിൽ അപ്പീൽ നൽകി. കേസിൽ സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയത് ചോദ്യം ചെയ്താണ് അപ്പീൽ സമർപ്പിച്ചത്. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് അപ്പീൽ നാളെ പരിഗണിക്കും.
ഉത്തരവ് റദ്ദാക്കണമെന്നാണ് ഹർജിയിലെ വാദം. സമൻസ് അയക്കാനുള്ള സിംഗിൾ ബെഞ്ച് അനുമതി കാരണങ്ങളില്ലാതെയെന്നും വാദമുണ്ട്. ഹൈക്കോടതിയാണ് ഇടക്കാല ഉത്തരവിലൂടെ ഐസകിന് സമൻസ് അയക്കാൻ ഇഡിക്ക് അനുമതി നൽകിയത്. ഐസകിന് ഉത്തരവ് അയക്കരുതെന്ന ഇടക്കാല ഉത്തരവ് പരിഷ്‌കരിച്ചായിരുന്നു നടപടി.
മസാല ബോണ്ടിൽ ഇഡിയുടെ സമൻസിനെതിരെ തോമസ് ഐസകും കിഫ്ബിയും കോടതിയെ സമീപിച്ചിരുന്നു. ഈ സമൻസ് നിയമ വിരുദ്ധമാണെന്നായിരുന്നു ഇരുവരുടെയും വാദം. ഈ സമൻസിൽ എന്തിനാണ് തന്നോട് ചില ഡോക്യുമന്റുകൾ ആവശ്യപ്പട്ടെതെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ലെന്നും തന്റെ കുടുംബാംഗങ്ങളുടെ വിവരങ്ങൾ ആവശ്യപ്പെട്ടിരുന്നത് എന്തിനാണെന്ന് അറിയില്ല. അതിനാൽ സമൻസ് നിയമവിരുദ്ധമാണെന്നായിരുന്നു ഐസക് ഹൈക്കോടതിയെ അറിയിച്ചത്. തുടർന്ന് തോമസ് ഐസകിന് സമൻസ് അയക്കുന്നത് കോടതി തടഞ്ഞിരുന്നു. ഇതോടൊപ്പം ഇഡിക്ക് അന്വേഷണം തുടരാമെന്നും കോടതി അറിയിച്ചു.
തുടർന്ന് സമൻസ് പുതക്കി അയക്കാമെന്ന് ഇഡി കോടതിയെ അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിലാണ് തോമസ് ഐസകിന് പുതിയ സമൻസ് അയക്കാൻ ഹൈക്കോടതി ഇടക്കാല ഉത്തരവ് നൽകിയത്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ബെഞ്ചാണ് അനുമതി നൽകിയത്. വ്യക്തിപരമായ വിവരങ്ങൾ ചോദിച്ച് നൽകിയ സമൻസ് പിൻവലിക്കാം എന്നും പുതിയ സമൻസ് നൽകാം എന്നും ഇഡിക്ക് വേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ എ ആർ എൽ സുന്ദരേശൻ അന്ന് കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിൽ ആയിരുന്നു സമൻസ് നൽകുന്നത് തടഞ്ഞ മുൻ ഇടക്കാല ഉത്തരവ് ഹൈക്കോടതി പരിഷ്‌കരിച്ചത്.
നേരത്തെ കിഫ്ബി മസാലബോണ്ട് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണത്തിൽ മുൻ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർക്ക് ഇഡി അയച്ച തുടർസമൻസുകൾ ഹൈക്കോടതി മരവിപ്പിച്ചിരുന്നു. തുടർ സമൻസിൽ ഇഡി വ്യക്തിപരമായ കാര്യങ്ങൾ ആവശ്യപ്പെട്ടിരുന്നു. ഇത് ചോദ്യം ചെയ്ത് തോമസ് ഐസക്ക് നൽകിയ ഹർജിയിലായിരുന്നു സമൻസ് അയക്കുന്നത് കോടതി മരവിപ്പിച്ചത്.
കേസുമായി ബന്ധപ്പെട്ട് മസാല ബോണ്ട് നിയമ വിരുദ്ധമാണെന്നായിരുന്നു ഇ ഡി നിലപാട്. എന്നാൽ റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ നിരാക്ഷേപപത്രം (NOC) നേടിയാണ് മസാലബോണ്ട് ഇറക്കിയതെന്ന് ആർബിഐ കോടയിൽ സത്യവാങ്ങ്മൂലം നൽകിയിരുന്നു. നോട്ടീസിന്റെ നിയമസാധുത ചോദ്യം ചെയ്ത് ഡോ. തോമസ് ഐസക്കും ഇഡി അന്വേഷണത്തിനെതിരെ കിഫ്ബിയും നൽകിയ ഹർജിയിൽ ഹർജിയിലായിരുന്നു ആർബിഐ സത്യവാങ്മൂലം സമർപ്പിച്ചത്.
മറുനാടന് മലയാളി ബ്യൂറോ