- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒ.ടി.ടി പ്ലാറ്റ്‌ഫോമിന്റെ മറവിൽ നടന്ന നീലച്ചിത്ര നിർമ്മാണം: സംവിധായിക ലക്ഷ്മി ദീപ്തിയുടെ ജാമ്യഹർജിയിൽ കേസ് ഡയറി ഹാജരാക്കാക്കാൻ കോടതി ഉത്തരവ്; കോടതി പരിഗണിക്കുന്നത് നാല് അശ്ലീല വീഡിയോ കേസുകളിലെ ജാമ്യഹർജികൾ
തിരുവനന്തപുരം: ഒടിടി പ്ലാറ്റ്‌ഫോമിന്റെ മറവിൽ യുവതി - യുവാക്കളെ കബളിപ്പിച്ച് അശ്ലീല രംഗങ്ങളിൽ അഭിനയിപ്പിച്ച് നീലച്ചിത്ര നിർമ്മാണം നടത്തിയെന്ന കേസിൽ യെസ്മ വെബ് സീരീസ് മാനേജിങ് ഡയറക്ടറും സംവിധായിക ശ്രീല പി. മണിയെന്ന ലക്ഷ്മി ദീപ്തിയുടെ മുൻകൂർ ജാമ്യഹർജിയിൽ സൈബർ ക്രൈം പൊലീസും കോവളം പൊലീസും കേസ് ഡയറി ഫയലുകൾ ഹാജരാക്കാൻ കോടതി ഉത്തരവ്. ഒക്ടോബർ 4 ന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി ഉത്തരവ്.
സിറ്റി സൈബർ ക്രൈം പൊലീസും കോവളം പൊലീസും റിപ്പോർട്ടുകൾ ബുധനാഴ്ച ഹാജരാക്കാക്കി. സൈബർ ക്രൈം കേസിൽ തിരുവനന്തപുരം ഏഴാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി പ്രസുന്മോഹനാണ് കേസ് ഡയറി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം ക്രൈം കേസിൽ തിരുവനന്തപുരം ആറാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി കെ. വിഷ്ണുവാണ് സി ഡി ഫയൽ ഹാജരാക്കാൻ ഉത്തരവിട്ടത്. കോവളം കേസിൽ ഒന്നാം പ്രതി ലക്ഷ്മി ദീപ്തയും രണ്ടാം പ്രതി എ. എൽ. അബിസൺ ആണ്.
യുവതീ യുവാക്കളുടെ പരാതിയിലെടുത്ത 4 അശ്ലീല വീഡിയോ കേസുകളിൽ സംവിധായക 4 മുൻകൂർ ജാമ്യഹർജികൾ ഫയൽ ചെയ്തിട്ടുണ്ട്. ഒരു കേസിൽ ഇവരുടെ സഹായി എ എൽ അബിസൺ രണ്ടാം പ്രതിയാണ്.' ആക്റ്റർ എംപ്ലോയ്മെന്റ് കരാർ' വ്യവസ്ഥകൾ വിശദീകരിച്ച് പരസ്പരം സമ്മതിച്ച് ഒപ്പു വച്ചാണ് താനും നടീ നടന്മാരും കരാർ നടപ്പിലാക്കിയതെന്നും പറഞ്ഞുറപ്പിച്ച പ്രതിഫലം നൽകിയെന്നും എന്നാൽ വ്യാജ പരാതികളിൽ തന്നെ സൈബർ പൊലീസ് വേട്ടയാടുകയാണെന്നുമാണ് സംവിധായകയുടെ ജാമ്യഹർജിയിൽ പറയുന്നത്. താൻ രണ്ട് മൈനർ മക്കളുടെ മാതാവാണ്.
താൻ നിരപരാധിയും കേസിനാസ്പദമായ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്നും ബോധിപ്പിച്ചു. അതേ സമയം അന്വേഷണം പ്രാരംഭ ഘട്ടത്തിലാണെന്നും ഗൗരവമേറിയ കുറ്റം ആരോപിക്കപ്പെടുന്ന പ്രതിയെ കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും അതിനാൽ ഈ ഘട്ടത്തിൽ മുൻകൂർ ജാമ്യം നൽകരുതെന്നും അഡീ. പബ്ലിക് പ്രോസിക്യൂട്ടർ കെ.എൽ. ഹരീഷ് കുമാർ വാദിച്ചു.
ഷൂട്ടിങ് സെറ്റുകളിൽ പെൺകുട്ടികളെ എത്തിക്കാറൂണ്ടായിരുന്നുവെന്നും ലഹരി മരുന്ന് വ്യാപാരം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങൾ പരാതിക്കാരനായ യുവാവ് ഒക്ടോബർ 23 ന് വെളിപ്പെടുത്തിയിരുന്നു. ദൃശ്യങ്ങൾ അടങ്ങിയ ഇലക്ട്രോണിക് മാധ്യമങ്ങൾ പിടിച്ചെടുക്കണമെന്നും ആവശ്യപ്പെട്ടു. കബളിപ്പിച്ച് അശ്ലീലചിത്രത്തിൽ അഭിനയിപ്പിച്ചെന്ന സംഭവത്തിൽ ഉന്നത ഇടപെടൽ നടന്നുവെന്ന് ആരോപിച്ച് പരാതിക്കാരനായ നടൻ രംഗത്തു വരികയായിരുന്നു.
പൊലീസിൽ പരാതി നൽകിയിട്ടും തന്നെ കബളിപ്പിച്ച സംവിധായക ലക്ഷ്മി ദീപ്തക്കെതിരെ നടപടി സ്വീകരിച്ചിട്ടില്ലെന്നും അതിന് പിന്നിൽ ഒരു മന്ത്രിയുടെ ഇടപെടലാണെന്നുമാണ് യുവാവ് ആരോപിക്കുന്നത്. സംവിധായകയായ ലക്ഷ്മി ദീപ്തക്കെതിരെ ലക്ഷങ്ങൾ തട്ടിപ്പ് നടത്തിയെന്നതടക്കം എട്ടോളം പരാതികളാണ് നിലവിൽ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഉള്ളതെന്നും യുവാവ് പറയുന്നു.
യുവാവിന്റെ ആരോപണങ്ങൾ ഇങ്ങനെ:
ഷൂടിങ് നടന്ന സ്ഥലത്തേക്ക് സംവിധായിക ചെറിയ പെൺകുട്ടികളേയും എത്തിച്ചിരുന്നു. പെൺവാണിഭവും മയക്കുമരുന്ന് കച്ചവടവും ഷൂടിങിന്റെ മറവിൽ നടക്കുന്നുണ്ട്. സംവിധായികയ്ക്ക് എല്ലാ പിന്തുണയും നൽകി സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുണ്ട്. അതുകൊണ്ടാണ് ലക്ഷ്മി ദീപ്തക്കെതിരെ നിയമനടപടി സ്വീകരിക്കാത്തത്.
കായംകുളത്ത് നിന്നും കരുനാഗപ്പള്ളിയിൽ നിന്നും പതിനാറ് വയസുള്ള രണ്ട് പെൺകുട്ടികളെ കൊണ്ടുവന്നിരുന്നു. ക്യാമറാമാന്റെ മുറിയിലായിരുന്നു അവർ താമസിച്ചിരുന്നത്. ഷൂടിങ് നടക്കുന്ന സ്ഥലത്ത് ചെറിയ പെൺകുട്ടികളെയടക്കം എത്തിച്ചിരുന്നു. പലരും മയക്കുമരുന്ന് ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്. ഷൂടിങ്ങിന് വരുന്ന പലരേയും ലഹരിക്കടമയാക്കുകയാണ് ചെയ്യുന്നത്. എന്നെപ്പോലെ കബളിപ്പിക്കപ്പെട്ട നിരവധി പേരുണ്ട്. ഞാൻ പരാതികൊടുത്തതിന് പിന്നാലെ ഇവർക്കെതിരേ നിരവധി പേരാണ് പരാതിയുമായി എത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചക്ക് പരാതികൊടുത്തിട്ടും പൊലീസ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല.
എന്നെ സംരക്ഷിക്കാനോ എനിക്കൊപ്പം നിൽക്കാനോ ആരും ഇല്ല. ലക്ഷ്മിദീപ്തയും സംഘവും എന്നെ ഭീഷണിപ്പെടുത്തുന്നില്ല പകരം മാനസികമായി തളർത്തുകയാണ് ചെയ്യുന്നത്. കഴിഞ്ഞ ദിവസം രാത്രി തന്നെ തന്റെ പേര് വെളിപ്പെടുത്തുകയും വീഡിയോ സാമൂഹിക മാധ്യമങ്ങൾ വഴി പ്രചരിപ്പിക്കുകയും ചെയ്യുകയാണ്. എന്നെപ്പോലെ ഒരാളും ഇനിയും ചതിയിൽപ്പെടരുത്. ഇവർക്ക് പരമാവധി ശിക്ഷ വാങ്ങിക്കൊടുക്കണം .