- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'എത്ര പ്രാവശ്യം 'മൈ ലോർഡ്സ്' എന്ന് നിങ്ങൾ പറയും? നിങ്ങൾ ഇത് നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പകുതി ഞാൻ തരാം'; അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി
ന്യൂഡൽഹി: കോടതിയിൽ 'മൈ ലോർഡ്' എന്ന് അഭിസംബോധന ചെയ്യുന്നതിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് പി എസ് നരസിംഹയാണ് 'മൈ ലോർഡ്' എന്നും 'യുവർ ലോർഡ്ഷിപ്പ്' എന്നുമുള്ള വിളിയിലാണ് അസംതൃപ്തി രേഖപ്പെടുത്തിയത്. കേസിന്റെ വാദത്തിനിടെ ന്യായാധിപരെ ഇടയ്ക്കിടെ 'മൈ ലോർഡ്', 'യുവർ ലോർഡ്ഷിപ്പ്' എന്നെല്ലാം വിളിക്കുന്നത് അവസാനിപ്പിച്ചുകൂടേയെന്ന് ജസ്റ്റിസ് പി.എസ്. നരസിംഹ ചോദിച്ചു.
'എത്ര പ്രാവശ്യം 'മൈ ലോർഡ്സ്' എന്ന് നിങ്ങൾ പറയും? നിങ്ങൾ ഇത് നിർത്തിയാൽ, എന്റെ ശമ്പളത്തിന്റെ പകുതി ഞാൻ നിങ്ങൾക്ക് തരാം'- ജസ്റ്റിസ് പി എസ് നരസിംഹ ഒരു അഭിഭാഷകനോട് പറഞ്ഞു. ജസ്റ്റിസ് എ എസ് ബൊപ്പണ്ണയ്ക്കൊപ്പം ഒരു കേസിലെ വാദം കേൾക്കുകയായിരുന്നു അദ്ദേഹം. എന്തുകൊണ്ടാണ് 'സർ' എന്ന് ഉപയോഗിക്കാത്തതെന്ന് ജസ്റ്റിസ് നരസിംഹ ചോദിച്ചു. മുതിർന്ന അഭിഭാഷകൻ 'മൈ ലോർഡ്‌സ്' എന്ന പ്രയോഗം എത്ര തവണ ആവർത്തിക്കുന്നുവെന്ന് എണ്ണുമെന്നും അദ്ദേഹം പറഞ്ഞു.
അഭിഭാഷകർ വാദങ്ങൾക്കിടയിൽ പൊതുവെ ജഡ്ജിമാരെ സ്ഥിരമായി 'മൈ ലോർഡ്' അല്ലെങ്കിൽ 'യുവർ ലോർഡ്ഷിപ്പ്‌സ്' എന്ന് വിളിക്കുന്നു. കൊളോണിയൽ കാലഘട്ടത്തിലെ അടിമത്തത്തിന്റെ അടയാളമാണ് ഇതെന്നാണ് ഈ വിളിയെ എതിർക്കുന്നവരുടെ വാദം. അഭിഭാഷകർ ജഡ്ജിമാരെ 'മൈ ലോർഡ്' എന്നും 'യുവർ ലോർഡ്ഷിപ്പ്' എന്നും അഭിസംബോധന ചെയ്യരുതെന്ന പ്രമേയം 2006 ൽ ബാർ കൗൺസിൽ ഓഫ് ഇന്ത്യ പാസാക്കിയിരുന്നു. പക്ഷെ അത് പ്രായോഗികമായില്ല. ഇപ്പോഴും 'മൈ ലോർഡ്' വിളി തുടരുകയാണ്.
മറുനാടന് ഡെസ്ക്