- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നിയമസഭാ കയ്യാങ്കളികേസിൽ സ്റ്റേ ഇല്ല; സാങ്കേതികവാദങ്ങൾ വേണ്ട; കയ്യാങ്കളി കേസിൽ ഹൈക്കോടതിയുടെ തീർപ്പ്; മന്ത്രി ശിവൻകുട്ടി അടക്കമുള്ളവർ ഹാജരാകണം
കൊച്ചി; ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ നിയമസഭ തല്ലിതകർത്ത കേസിൽ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അടക്കമുള്ളവർക്ക് തിരിച്ചടി.വിചാരണ കോടതി നടപടി സ്റ്റേ ചെയ്യണമെന്നും കുറ്റപത്രം വായിക്കുന്നത് നീട്ടിവെക്കണമെന്ന പ്രതികളുടെ ആവിശ്യമാണ് നടപടിക്ക് സ്റ്റേയില്ല എന്ന് പറഞ്ഞ് ഹൈക്കോടതി തള്ളിയത്.ഇതോടെ വിചാരണകോടതിയിൽ മന്ത്രി ശിവൻകുട്ടി മുൻ മന്ത്രിമാരായ ഇ പി ജയരാജൻ, കെ ടി ജലീൽ, മുൻ എംഎൽഎമാരായ കെ അജിത്, കെ കുഞ്ഞഹമ്മദ്, സി കെ സദാശിവൻ എന്നിവർ ഹാജരാകേണ്ടി വരും.
കേസിൽ സാങ്കേതിക വാദങ്ങൾ ഉന്നയിക്കരുതെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു. പ്രതികൾ ഈ മാസം 14 ന് നേരിട്ട് ഹാജരാകാനാണ് വിചാരണ കോടതി ഉത്തരവിട്ടിട്ടുള്ളത്. വിചാരണ നടപടികളിൽ സ്റ്റേ ആവശ്യപ്പെട്ട് പ്രതികൾ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2015 മാർച്ച് 13ന് അന്നത്തെ ധനമന്ത്രി കെ എം മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി എൽഡിഎഫ് എംഎൽഎമാർ 2.20 ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ് കേസ്.
2015ലെ ബജറ്റ് അവതരണ വേളയിൽ സ്പീക്കറുടെ വേദിയും മൈക്കും കമ്പ്യൂട്ടറുമെല്ലാം തകർത്ത പ്രതിപക്ഷാംഗങ്ങൾ നിയമസഭയിൽ നടത്തിയ കയ്യാങ്കളിയുടെ ദൃശ്യങ്ങൾ ദേശീയതലത്തിൽപ്പോലും വൻ ചർച്ചയായിരുന്നു. കേസ് ഒതുക്കാൻ എന്തൊക്കെ ചെയ്തിട്ടും വീണ്ടും വീണ്ടും ഈ കേസിൽ തിരിച്ചടികളുണ്ടാവുന്നത് പിണറായി സർക്കാറിന് തലവേദനയാകും. വിചാരണകോടതിയുടെ വിധിയിൽ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയാൽ ശിവൻകുട്ടിയുടെ മന്ത്രി സ്ഥാനം രാജി വെക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ദർ പറയുന്നത്.