- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വ്യാജരേഖ ചമച്ച കേസിൽ മുൻ എസ്എഫ്‌ഐ നേതാവ് വിദ്യയുടെ മുൻകൂർ ജാമ്യാപേക്ഷ മാറ്റി; ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയിൽ
കൊച്ചി: വ്യാജരേഖ കേസിൽ പ്രതിയായ കെ വിദ്യ നൽകിയ മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി അടുത്തയാഴ്ചയിലേക്ക് മാറ്റി. ജസ്റ്റിസ് ബച്ചു കുര്യൻ തോമസിന്റെ ബഞ്ചിലെ ഹർജിയാണ് മാറ്റിവെച്ചത്. രാഷ്ട്രീയ നേട്ടത്തിന് വേണ്ടി കെട്ടിച്ചമച്ച കേസെന്നാണ് ഹൈക്കോടതിയിൽ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ വിദ്യയുടെ വാദം. ജാമ്യമില്ല വകുപ്പ് ചുമത്തിയത് നിലനിൽക്കില്ലെന്നും കേസ് അന്വേഷണവുമായി സഹകരിക്കാൻ തയ്യാറെന്നും വിദ്യ കോടതിയെ അറിയിച്ചിരുന്നു. ജൂൺ ആറിനാണ് വിദ്യക്കെതിരെ കേസെടുത്തത്. പതിനാല് ദിവസമായി വിദ്യ ഒളിവിലാണ്.
അതേസമയം വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിൽ എസ്എഫ്‌ഐ നേതാവ് നിഖിൽ തോമസിനെതിരെ പരാതി നൽകാനൊരുങ്ങുകയാണ് കലിംഗ സർവകലാശാല. നിഖിലിന്റെ വിലാസം അടക്കം രേഖകൾ സർവകലാശാല ലീഗൽ സെൽ ശേഖരിക്കുകയാണ്. കേരളസർവകലാശാലയുടെ ഔദ്യോഗിക കത്തിന് മറുപടി നൽകുമെന്നും രജിസ്ട്രാർ സന്ദീപ് ഗാന്ധി വ്യക്തമാക്കി.
നിഖിൽ തോമസ് കലിംഗയിൽ പഠിച്ചിട്ടില്ലെന്നായിരുന്നു സർവ്വകലാശാല അധികൃതരുടെ വെളിപ്പെടുത്തൽ. അതിനാൽ നിഖിലിന്റെ വിവരങ്ങൾ സർവകാലാശാലക്ക് അറിയില്ല, ഈ സാഹചര്യത്തിൽ വിലാസം അടക്കം വിശദാംശങ്ങളാണ് സർലകലാശാല ലീഗിൽ സെൽ ശേഖരിക്കുന്നത്,
വ്യാജസർട്ടിഫിക്കേറ്റ് വിവാദത്തിൽ ഏത് അന്വേഷണത്തോടും സഹകരിക്കാമെന്ന് സർവകലാശാല വ്യക്തമാക്കിയിട്ടുണ്ട്. നേരത്തെയും സർവകലാശാലയുടെ പേരിൽ വ്യാജസർട്ട്ഫിക്കേറ്റ് ഇറങ്ങിയതായി ശ്രദ്ധയിൽ പെട്ടിരുന്നെന്നും പരാതി നൽകിയിരുന്നുവെന്നും അധികൃതർ വ്യക്തമാക്കി. കേരളത്തിൽ നേരിട്ടോ അല്ലാതെയോ സർവകലാശാലക്ക് പഠനകേന്ദ്രങ്ങളില്ല. കേരളത്തിലെ അന്വേഷണത്തിന് പുറമേ നിഖിലിന്റെ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട് ഛത്തീസ്‌ഗഡിലും പരാതി എത്തുന്നതോടെ വിവാദം കൂടുതൽ മുറുകുകയാണണ്.
മറുനാടന് മലയാളി ബ്യൂറോ