കണ്ണൂർ: മണൽ കടത്തിനിടെ റെയ്ഡിനെത്തിയ പൊലീസുകാരെ ടിപ്പർ ലോറിയിടിച്ചു കൊല്ലാൻ ശ്രമിച്ചു ഗൾഫിലേക്ക് രക്ഷപ്പെട്ട യുവാവിനെ ഒരു വർഷത്തിന് ശേഷംഅറസ്റ്റു ചെയ്തു. മാടായി വാടിക്കൽ ചക്കാലക്കൽ ഹൗസിൽ ഷംഷാ ദാ (32) ണ് അറസ്റ്റിലായത്. 2023 ഏപിൽ 10ന് പുലർച്ചെ മൂന്ന് മണിക്ക് പഴയങ്ങാടി ബസ് സ്റ്റാൻഡ് പരിസരത്ത് പട്രോളിങ് നടത്തുകയായിരുന്ന പൊലിസ് മണൽ കടത്ത് നടത്തുകയായിരുന്ന ടിപ്പർ ലോറിയെ പിൻതുടർന്നപ്പോൾ പൊലിസ് ജീപ്പിൽ ഇയാൾ ബോധപൂർവ്വം അപായപ്പെടുത്തുന്നതിനായി ഇടിക്കുകയായിരുന്നു.

ഒരു എന്നാൽ ഇതൊന്നും കൂസാതെ പൊലിസ് വീണ്ടും മണൽ കടത്ത് വാഹനത്തെ പിൻതുടർന്നപ്പോൾ മാടായി പള്ളി പരിസരത്തു വെച്ച് പൊലിസ് ജീപ്പിൽ വീണ്ടും ലോറി ഇടിപ്പിച്ചു അപായപ്പെടുത്താൻ ശ്രമിച്ചു. ഇതുകാരണംഎഎസ്ഐ വി.വി ഗോപിനാഥ്, കെ. ശരത്, ഹോം ഗാർഡ് ടി.ബാലകൃഷ്ണൻ എന്നിവർക്ക് പരുക്കേൽക്കുകയും പൊലിസ് ജീപ്പിന്റെ മുൻവശത്തെ ഡോർ ഇളകി തെറിക്കുകയും ചെയ്തു.

മണൽ കടത്താൻ ഉപയോഗിച്ച ടിപ്പർ ലോറിയും എസ് കോർട്ട് പോവാൻ ഉപയോഗിച്ച ബൊലേറോ ജീപ്പും അന്നു തന്നെ പൊലിസ് കസ്റ്റഡിയിലെടുത്തിരുന്നു. മണൽ കടത്തുന്നതിനായി ഷം ഷാദിന് എസ് കോർട്ട് പോയ ബെലേ റോ ജീപ്പിൽ സഞ്ചരിച്ച നാല് കൂട്ടാളികളെയും അറസ്റ്റു ചെയ്തിരുന്നു.

സംഭവത്തിന് ശേഷം ആരുമറിയാതെ ഗൾഫിലേക്ക് മുങ്ങിയ ഷംഷാദിനായി ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം ഇയാൾ നാട്ടിലെത്തുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കണ്ണൂർ വിമാനതാവളത്തിൽ നിന്നാണ് ചെക്ക് ഔട്ട് കഴിഞ്ഞിറങ്ങിയപ്പോൾ പഴയങ്ങാടി പൊലിസ് അറസ്റ്റു ചെയ്തത് വധശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തത്.