- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
പ്രതി ബിനോയിയെ പോക്‌സോ കോടതി റിമാൻഡ് ചെയ്തു
തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസറായ പ്ലസ് ടു വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവത്തിൽ പ്രതി നെടുമങ്ങാട് സ്വദേശി ബിനോയിയെ തിരുവനന്തപുരം പോക്‌സോ കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
തലസ്ഥാന നഗരത്തിലെ സ്‌കൂളിലെ പ്ലസ് ടു വിദ്യാർത്ഥിനി ജൂൺ 10 നാണ് ആത്മഹത്യക്ക് ശ്രമിച്ചത്. തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർത്ഥിനി 17 ന് മരിച്ചു. ഇൻസ്റ്റാഗ്രാം ഇൻഫ്‌ളുവൻസർ ആയിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട നെടുമങ്ങാട് സ്വദേശിയായ ബിനോയ് എന്ന യുവാവുമായി പ്രണയത്തിലായിരുന്നു. 2 മാസം മുമ്പ് ഇയാൾ ഉപേക്ഷിച്ചു പോയി.
ഇൻസ്റ്റാഗ്രാമിൽ നിരവധി ഫോളോവെഴ്സ് ഉണ്ടായിരുന്നു. ഇത് അവസാനിച്ചതോടെ പെൺകുട്ടിക്കെതിരെ വ്യാപകമായ സൈബർ ആക്രമണം ഉണ്ടായെന്നാണ് വീട്ടുകാരും കൂട്ടുകാരും പറയുന്നത്. പ്രതിയുടെ അക്കൗണ്ടിലാണ് യൂടുബ് അക്കൗണ്ട് പണം വന്നിരുന്നത്. സംഭവത്തിൽ പൂജപ്പുര പൊലീസ് കേസെടുത്ത് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.