- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ബംഗാളിൽ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ നാലുവയസുകാരിക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചു. 2019ന് ശേഷം രാജ്യത്ത് ആദ്യമായാണ് മനുഷ്യനിലും രോഗം കണ്ടെത്തിയത്. നാലുവയസുകാരിക്ക് രോഗം ബാധിച്ച കാര്യം ലോകാരോഗ്യ സംഘടനയാണ് സ്ഥിരീകരിച്ചത്.
ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, കടുത്ത പനി, വയറുവേദന എന്നിവ കാരണം ഫെബ്രുവരിയിലാണ് രോഗിയെ ആശുപത്രിയിലെ പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) പ്രവേശിപ്പിച്ചത്. രോഗനിർണയവും ചികിത്സയും നടത്തി മൂന്ന് മാസത്തിന് ശേഷം പെൺകുട്ടിയെ ഡിസ്ചാർജ് ചെയ്തതായും ലോകാരോഗ്യ സംഘടന അറിയിച്ചു.
രോഗിക്ക് വീട്ടിലും ചുറ്റുപാടുകളിലുമായി കോഴിയുമായി സമ്പർക്കം ഉണ്ടായിരുന്നു. പെൺകുട്ടിയുടെ കുടുംബത്തിലും മറ്റ് സമ്പർക്കങ്ങളിലും ശ്വാസകോശ സംബന്ധമായ അസുഖത്തിന്റെ ലക്ഷണങ്ങൾ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ലോകാരോഗ്യ സംഘടന പറഞ്ഞു.2019ലാണ് ഇതിന് മുൻപ് മനുഷ്യനിൽ രോഗബാധ കണ്ടെത്തിയത്.