കൊച്ചി: ഇടുക്കി വിസ തട്ടിപ്പ് കേസ്സിലെ പ്രതിയെ മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. ഉടുമ്പംചോല മാവറ സ്വദേശി ജോസഫ്. എ ജെ (51 വയസ്സ്), എന്നയാളെയാണ് മട്ടാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയായ സ്തീയാണ് തട്ടിപ്പിനിരയായത്.

കേസ്സിലെ 2-ാം പ്രതിയാണ് ജോസഫ്. എ ജെ. തട്ടിപ്പിനിരയായ സ്ത്രീക്ക് ജർമ്മനിയിൽ ബുക്ക് ബൈൻഡിംങ് പ്രസ്സിൽ ജോലി വാഗ്ദാനം ചെയ്ത് പ്രതികൾ സ്ത്രീയുടെ പക്കൽ നിന്നും പണം തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സ്തീയുടെ പരാതി പ്രകാരം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷനിൽ കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരികയായിരുന്നു.

തുടർന്ന് പ്രതികളെക്കുറിച്ച് അന്വേഷണം നടത്തി വരവെ 2-ാം പ്രതിയായ ജോസഫ് പൂജപ്പുര പൊലീസ് സ്റ്റേഷനിലെ സമാനമായ മറ്റൊരു കേസ്സിൽ അറസ്റ്റിലായി റിമാൻഡ് ചെയത് ജയിലിലുള്ളതായി വിവരം ലഭിച്ചതനുസരിച്ച് ജയിലിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.

മട്ടാഞ്ചേരി അസ്സിസ്റ്റന്റ് കമ്മീഷണർ മനോജ്. കെ. ആർ ന്റെ നിർദ്ദേശാനുസരണം മട്ടാഞ്ചേരി പൊലീസ് സ്റ്റേഷ9 ഇൻസ്‌പെക്ട4 ബിജു എ വി യുടെ നേതൃത്വത്തിൽ എസ്. ഐ. മാരായ ശിവൻകുട്ടി, ജയപ്രസാദ്, സന്തോഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർ ശ്രീകുമാർ എ. റ്റി എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാൾ വണ്ടന്മേട് പൊലീസ് സ്റ്റേഷനിലെ സമാനമായ കേസ്സിലും ഉൾപ്പെട്ടിട്ടുള്ളതാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.