ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്ത് ഓടി രക്ഷപ്പെട്ട രോഗി പിടിയില്‍.ആശുപത്രിയില്‍ ചികിത്സയ്ക്കെത്തിയ തകഴി സ്വദേശി ഷൈജു എന്ന യുവാവാണ്, വനിതാ ഡോക്ടറെ കയ്യേറ്റം ചെയ്തത്.

മദ്യലഹരിയിലായിരുന്ന ഷൈജു അത്യാഹിത വിഭാഗത്തിലെ ഹൗസ് സര്‍ജനായ അഞ്ജലിയുടെ കൈ പിടിച്ച് തിരിക്കുകയായിരുന്നു.

ആക്രമിച്ചതിന് ശേഷം ഇയാള്‍ ആശുപത്രിയില്‍നിന്നു കടന്നുകളഞ്ഞു.ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം.നെറ്റിയില്‍ മുറിവുമായാണ് ഷൈജു ആശുപത്രിയില്‍ ചികിത്സയ്ക്കായി എത്തിയത്. ആക്രമണത്തിന് ശേഷം ആശുപത്രിയില്‍ പരിഭ്രാന്തി സൃഷ്ടിച്ച ഷൈജുവിനെ ആശുപത്രി ജീവനക്കാര്‍ ചേര്‍ന്ന് പിടിച്ചു മാറ്റുകയായിരുന്നു.മദ്യലഹരിയിലായിരുന്ന രോഗിയെന്നും ആശുപത്രയിലുള്ളവര്‍ പറഞ്ഞു.

കടന്നുകളഞ്ഞ ഷൈജുവിനായി അമ്പലപ്പുഴ പൊലീസ് വൈകീട്ടോടെയാണ് തിരച്ചില്‍ ആരംഭിച്ചത്.ഇതിനു പിന്നാലെയാണ് അറസ്റ്റ്. ആക്രമണത്തിനു ശേഷം ആശുപത്രിയില്‍ നിന്നും കടന്നു കളഞ്ഞിരുന്ന ഇയാളെ തകഴിയിലെ വീട്ടില്‍ നിന്നാണ് പൊലീസ് രാത്രിയോടെ പിടികൂടിയത്.