- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴക്കൂട്ടം ബിയർ പാർലർ വധേരശ്രമ കേസിൽ ജൂൺ 3 ന് ജാമ്യ ഹർജിയിൽ ഉത്തരവ്
തിരുവനന്തപുരം: കഴക്കൂട്ടം ടിവി എം ബിയർ പാർലറിൽ പിറന്നാൾ ആഘോഷത്തിനിടെ നടന്ന കത്തിക്കുത്തുമായി ബനധപ്പെട്ട വധശ്രമ കേസിൽ രണ്ടും ആറും പ്രതികൾക്ക് ജാമ്യം നൽകരുതെന്ന് പൊലീസ് റിപ്പോർട്ട് സമർപ്പിച്ചു. തിരുവനന്തപുരം രണ്ടാം അഡീ. ജില്ലാ സെഷൻസ് കോടതി ജഡ്ജി ജി. ഹരീഷ് മുമ്പാകെയാണ് കഴക്കൂട്ടം പൊലീസ് റിപ്പോർട്ട് സമർപ്പിച്ചത്.
ഗുരുതരമായ കുറ്റകൃത്യം ചെയ്ത പ്രതികളെ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ വീണ്ടും സമാന സ്വഭാവമുള്ള സ്വഭാവമുള്ള കുറ്റകൃത്യങ്ങൾ ആവർത്തിക്കുവെന്നും നാട്ടിൽ സമാധാന അന്തരീക്ഷത്തിന് വിഘാതം സൃഷ്ടിച്ചു അക്രമ സംഭവങ്ങളുണ്ടായി ക്രമസമാധാന പ്രശ്‌നം ഉടലെടുക്കുമെന്നും ജനങ്ങളുടെ സമാധാന ജീവിതം അപകടത്തിലാവുമെന്നും ജാമ്യത്തെ എതിർത്ത് കോടതിയിൽ സമർപ്പിച്ച പൊലീസ്' റിപ്പോർട്ടിൽ പറയുന്നു. പൊലീസ് റിപ്പോർട്ടിനെ അഡീ. പ്രോസിക്യൂട്ടർ എൻ. സി. പ്രിയനും പിൻതാങ്ങി.
ജൂൺ 3 ന് ജാമ്യ ഹർജിയിൽ ഉത്തരവ് പറയും. ജാമ്യ ഹർജിക്കാരായ രണ്ടും ആറും പ്രതികളായ ഷമീം (34) , ജിനോ (24) , അനസ് (22) ഏപ്രിൽ 22 മുതൽ റിമാന്റിൽ കഴിയുകയാണ്. ഒന്നാം പ്രതിയുടെ ക്ഷണം സ്വീകരിച്ചെത്തിയ താൻ ഉൾപ്പെടെ എല്ലാവരെയും പൊലീസ് പ്രതി ചേർത്തെന്നും തനിക്ക് മറ്റു ക്രിമിനൽ പശ്ചാത്തലമില്ലെന്നും ആറാം പ്രതിഭാഗം അഭിഭാഷകൻ കോടതിയിൽ ബോധിപ്പിച്ചു.
കഴക്കൂട്ടത്ത് രാത്രി ബിയർ പാർലറിൽ നടന്ന ജന്മദിനാഘോഷം അക്രമാസക്തമായതിനെ തുടർന്ന് അഞ്ച് പേർക്ക് കുത്തേൽക്കുകയായിരുന്നു. ശ്രീകാര്യം സ്വദേശികളായ ശാലു, സൂരജ്, വിശാഖ്, സ്വരൂപ്, അതുൽ എന്നിവർക്കാണ് പരിക്കേറ്റത്. ഏപ്രിൽ 20 ന് രാത്രിയിലാണ് കേസിനാധാരമായ സംഭവം നടന്നത്. ശ്വാസകോശത്തിനും കരളിനും ക്ഷതമേറ്റ ശാലുവും സൂരജും ഗുരുതരാവസ്ഥയിലാണ്. ഇരുവരും അടിയന്തര ശസ്ത്രക്രിയകൾക്ക് വിധേയരായി, ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിലാണ്,
സംഭവവുമായി ബന്ധപ്പെട്ട് ഷമീം (34) , ജിനോ (24) , അനസ് (22) എന്നിവരുൾപ്പെടെ 6 പേരെ കഴക്കൂട്ടം പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.