- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തിരുവനന്തപുരം: മഴയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ അവലോകനം ചെയ്യാൻ കലക്ടർമാരുടെ യോഗം ചേർന്നു. ഡിസാസ്റ്റർ പ്ലാൻ കൊണ്ടുവരാൻ ആലോചനയുണ്ടെന്ന് റവന്യൂ മന്ത്രി മന്ത്രി കെ.രാജൻ വ്യക്തമാക്കി. അത്യാവശ്യ അവധിയില്ലാത്ത റവന്യൂ ഉദ്യോഗസ്ഥർ തിരികെയെത്തണമെന്നും റവന്യുമന്ത്രി വ്യക്തമാക്കി.
അതേസമയം തിരുവനന്തപുരത്ത് പ്രൊഫഷണൽ കോളേജ്, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ ജില്ലാ കളക്ടർ ജെറോമിക് ജോർജ് അവധി പ്രഖ്യാപിച്ചു. ജില്ലയിൽ അതിശക്തമായ മഴ തുടരുന്ന സാഹചര്യത്തിലാണ് അവധി നൽകിയത്.
കനത്ത മഴയിൽ തിരുവനന്തപുരത്ത് വൻ നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മലയോര- നഗരമേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ പൂർണമായും വെള്ളത്തിൽ മുങ്ങി. കഴക്കൂട്ടത്ത് നാൽപതിലധികം വീടുകൾ വെള്ളത്തിനടിയിലായി. വെഞ്ഞാറമ്മൂട് രണ്ട് വീടുകൾ തകർന്നു. വാമനപുരം ,തെറ്റിയാർ നദികൾ കരകവിഞ്ഞൊഴുകി.