- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ലോട്ടറി വിൽപ്പനക്കാരനെ പറ്റിച്ചത് സമർത്ഥമായി; തുമ്പില്ലാതെ മൂന്നാർ പൊലീസ്
മൂന്നാർ: ലോട്ടറി വില്പനക്കാരനെ കബളിപ്പിച്ച് ടിക്കറ്റ് തട്ടിയെടുത്തതായി പരാതി. അടിമാലി കുരിശുപാറ സ്വദേശി കെ.എൽ.ജോസാണ് മൂന്നാർ പൊലീസിൽ പരാതി നൽകിയത്. വ്യാഴാഴ്ച ഉച്ചയോടെ മാട്ടുപ്പട്ടി റോഡിലെ സ്വകാര്യ ഹോട്ടലിലാണ് സംഭവം. 65-ന് വയസ്സിനുമേൽ പ്രായം തോന്നുന്നയാളാണ് തട്ടിപ്പ് നടത്തിയത്. ഭക്ഷണം കഴിക്കാനായി ഹോട്ടലിൽ എത്തിയ ജോസിന് പിന്നാലെ ഇയാളും എത്തി.
രണ്ട് ടിക്കറ്റുകൾ വാങ്ങിയതിനുശേഷം പണം നൽകി. ജോസ് ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ കൂടുതൽ ടിക്കറ്റുകൾ വേണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ജോസ് ബാഗിൽ നിന്നും ടിക്കറ്റുകൾ മുഴുവനായി എടുത്തുനൽകി. 200 ടിക്കറ്റുകളാണ് കൈവശമുണ്ടായിരുന്നത്. ടിക്കറ്റ് നമ്പറുകൾ പരിശോധിക്കുന്നു എന്ന വ്യാജേന ഇയാൾ 100 ടിക്കറ്റുകൾ തട്ടിയെടുത്തതിനുശേഷം കയ്യിലുണ്ടായിരുന്ന പഴയ ടിക്കറ്റുകൾ തിരികെ വെച്ചു. കൈവശമുണ്ടായിരുന്ന പഴയ ടിക്കറ്റുകൾക്ക് മുകളിലും താഴെയുമായി പുതിയ ടിക്കറ്റുകൾ ചേർത്തുവെച്ച് വിദഗ്ധമായാണ് തട്ടിപ്പ് നടത്തിയത്.
ഹോട്ടലിൽ നിന്നിറങ്ങി യാത്രാമധ്യേ ജോസ് ബാഗ് പരിശോധിച്ചപ്പോഴാണ് തട്ടിപ്പിനിരയായതായി മനസ്സിലാക്കിയത്. തുടർന്ന് മൂന്നാർ പൊലീസിൽ പരാതി നൽകി. പൊലീസ് ഹോട്ടലിലെ നിരീക്ഷണ ക്യാമറയിലെ ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും സാങ്കേതിക തകരാറുകൾ മൂലം ദൃശ്യങ്ങൾ കിട്ടിയില്ല. അതുകൊണ്ട് തന്നെ പ്രതിയെ തിരിച്ചറിയാനായിട്ടില്ല.