ചവറ: ചായക്കടയിലെത്തി കടയുടമയായ സ്ത്രീയുടെ മുഖത്തു മുളകു പൊടി വിതറിയിട്ടു സ്വര്‍ണമാല മോഷ്ടിച്ചയാളെ പൊലീസും നാട്ടുകാരും ചേര്‍ന്ന് ഓടിച്ചിട്ട് പിടികൂടി. ചവറ പുതുക്കാട് വിനീത് ക്ലീറ്റസിനെയാണു ഒരു മണിക്കൂറിനകം നാട്ടുകാരും പൊലീസും ചേര്‍ന്നു പിടികൂടിയത്. ചവറ തെക്കുംഭാഗത്തു വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം. തണ്ടളത്തു ജംക്ഷനില്‍ വീടിനോടു ചേര്‍ന്നു കട നടത്തുന്ന സരസ്വതിയമ്മയുടെ മാലയാണു വിനീത് കവര്‍ന്നത്.

മോഷണ ശേഷം കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ സ്‌കൂട്ടറില്‍നിന്നു മറിഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് ഓടി രക്ഷപ്പെട്ട വിനീതിനെ നാട്ടുകാരും പൊലീസും ചേര്‍ന്ന് ഒളിച്ചിരുന്ന സ്ഥലത്തു നിന്നും പിടികൂടി. ഇതിനിടെ യുവാവിനു നേരെ മുളകു പൊടി വിതറി രക്ഷപ്പെടാന്‍ ശ്രമമുണ്ടായെങ്കിലും നടന്നില്ല. തെക്കുംഭാഗം പൊലീസ് വിനിതീനെ കസ്റ്റഡിയിലെടുത്തു. നിസാര പരുക്കേറ്റ സരസ്വതിയമ്മ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.