- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കരിമഠം കോളനിയിൽ കഞ്ചാവ് വിൽപന തടഞ്ഞതിന് കൊലപാതകം; പ്രതികൾ നസീറിനെ വെട്ടി കൊല്ലുന്നത് കണ്ടായി സാക്ഷികൾ
തിരുവനന്തപുരം: കരിമഠം കോളനിയിൽ കഞ്ചാവ് വിൽപന തടഞ്ഞ നസീറിനെ പ്രതികൾ വെട്ടി കൊലപ്പെടുന്നത് കണ്ടതായി കരിമഠം സ്വദേശികളായ ഷിബുവും രാജേഷും കോടതിയിൽ മൊഴി നൽകി. കൊല്ലപ്പെട്ട വാൾ നസീർ എന്ന നസീർ മയക്ക് മരുന്ന് വിൽപനയെ എതിർക്കുന്ന റെസ്റ്റ് ഓഫ് ഇന്ത്യ എന്ന സംഘടനയിലെ ഭാരവാഹിയാണ്.
നഗരത്തിലെ പ്രധാന മയക്ക് മരുന്ന് വിൽപ്പനക്കാരനും കരിമഠം സ്വദേശിയുമായ അമാനം സതി എന്ന സതിയോട് ഇനി മയക്ക് മരുന്ന് കച്ചവടം നടത്തിയാൽ പൊലീസിന് വിവരം നൽകുമെന്ന് കൊല്ലപ്പെട്ട നസീർ പറഞ്ഞിരുന്നു. ഇങ്ങനെ പറഞ്ഞ് 10 മിനിറ്റ് ആകുന്നതിന് മുൻപ് സതി സുഹൃത്തുക്കളുമായെത്തി നസീറിനെ വെട്ടിയും കുത്തിയും കൊലപ്പെടുത്തിയതായി സാക്ഷികൾ കോടതിയിൽ മൊഴി നൽകി. ആറാം അഢീഷണൽ ജില്ല സെഷൻസ് ജഡ്ജി കെ. വിഷ്ണുവാണ് കേസ് പരിഗണിക്കുന്നത്.
2006 സെപ്റ്റംബർ 11 ന് വൈകിട്ട് 5.30 ന് കരിമഠം കോളനിക്കുള്ളിലെ കാമാക്ഷി അമ്മൻ ക്ഷേത്രത്തിന് മുന്നിലിട്ടാണ് പ്രതികൾ നസീറിനെ ആക്രമിച്ചത്. മെഡിക്കൽ കോളജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന നസീർ 23-ാം ദിവസം മരണപ്പെട്ടു.
സതി ഉൾപ്പെടെ എട്ട് പേരാണ് കരിമഠം കോളനി സ്വദേശികളായ നസീർ, അയ്യപ്പൻ, തൊത്തി സെയ്ദാലി എന്ന സെയ്ദാലി, തൈലം ഷാജി എന്ന ഷാജി, മനു, ജയൻ, കാറ്റ് നവാസ് എന്ന നവാസ് എന്നിവരാണ് മറ്റ് പ്രതികൾ. ഇതിൽ അയ്യപ്പൻ, ഷാജി, മനു എന്നിവർ വിചാരണ ആരംഭിക്കുന്നതിന് മുൻപ് മരണപ്പെട്ടു. പ്രധാന പ്രതിയായ സതി മറ്റൊരു മയക്ക് മരുന്ന് വിൽപന കേസിൽ ശിക്ഷിക്കപ്പെട്ട് ഇപ്പോൾ ജയിലിലാണ്. പ്രോസിക്യൂഷന് വേണ്ടി അഢീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീൻ ഹാജരായി.