- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വന്ദേഭാരതിൽ പോയി അപ്പം വിറ്റാൽ മതി; കെ റെയിലിനുവേണ്ടി ഗോവിന്ദൻ വെച്ച വെള്ളം വാങ്ങിവച്ചോ; പാവപ്പെട്ടവരെ വഞ്ചിക്കുന്ന കെ-റെയിൽ പദ്ധതി കേരളത്തിൽ നടക്കാൻ പോകുന്നില്ലെന്ന് ചെന്നിത്തല
നവകേരള സദസ്സിന് ബദലായി കോട്ടയം കളക്ടറേറ്റ് മുൻപിൽ കേരള സംരക്ഷണ ജനകീയ സദസ് സംഘടിപ്പിച്ചു. ജനകീയ സദസ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. നവ കേരള സദസ്സിൽ പണമുള്ളവരുടെയും പൗരപ്രമുഖരുടെയും മാത്രം ആവശ്യങ്ങൾ കേൾക്കുന്ന മുഖ്യമന്ത്രിയും മന്ത്രിമാരും പാർശ്വവൽക്കരിക്കപ്പെട്ട ജനങ്ങളുടെ ആവശ്യങ്ങൾ കേൾക്കണമെന്ന് ആവശ്യം ഉന്നയിച്ചായിരുന്നു ജനകീയ സദസ്സ്.
ജനകീയ സദസിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി ജോസഫ്, ജോസഫ് പുതുശ്ശേരി തുടങ്ങിയ രാഷ്ട്രീയ നേതാക്കളും കെ-റെയിൽ സമരസമിതി പ്രവർത്തകരും പങ്കെടുത്തു. പാവപ്പെട്ടവരെ വഞ്ചിക്കുന്ന കെ-റെയിൽ പദ്ധതിയുമായി മുമ്പോട്ടുപോകാൻ അനുവദിക്കില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.
വന്ദേഭാരത് എക്സ്പ്രസ് വന്നതോടുകൂടി തന്നെ കെ-റെയിൽ അനാവശ്യമാണെന്ന് തെളിഞ്ഞിരിക്കുകയാണ്. റെയിൽവെട്രാക്കിലൂടെയുള്ള സിഗ്‌നലിങ് സംവിധാനം ശരിയാക്കാനും വളവുകൾ നിവർത്താനും ഞങ്ങൾ അന്ന് പറഞ്ഞതാണ്. യാതൊരുവിധ പഠനങ്ങളും നടത്താതെ ജനങ്ങളെ കുരുതി കൊടുക്കുന്ന, അനാഥമാക്കുന്ന, പാവപ്പെട്ടവനെ വഞ്ചിക്കുന്ന ഈ നടപടിയുമായി മുന്നോട്ട് പോവാൻ അനുവദിക്കില്ല.
അതുകൊണ്ട് കൂറ്റനാട് നിന്ന് അപ്പമുണ്ടാക്കി വൈകുന്നേരം കൊച്ചിയിൽ കൊണ്ടുവന്ന് വിറ്റ് തിരിച്ചു കൂറ്റനാട് വരാൻ ആഗ്രഹിക്കുന്നവരോട് പറയുന്നു, അത് വന്ദേഭാരതിൽ പോയി വിറ്റാൽ മതി. അതിനു വേണ്ടി ഗോവിന്ദൻ വെച്ച വെള്ളം വാങ്ങിയാൽ മതി. അത് കേരളത്തിൽ നടക്കാൻ പോകുന്നില്ല, രമേശ് ചെന്നിത്തല പറഞ്ഞു.