- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയവരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കും; ശബരിമല തീർത്ഥാടനത്തെ തകർക്കാൻ ഗൂഢാലോചനയെന്ന് വി.മുരളീധരൻ
ന്യൂഡൽഹി: ശബരിമല തീർത്ഥാടനത്തെ തകർക്കാൻ ഗൂഢാലോചനയെന്ന ആരോപണവുമായി കേന്ദ്രമന്ത്രി വി.മുരളീധരൻ. സനാതന ധർമത്തെ ഇല്ലാതാക്കണമെന്ന സഖ്യകക്ഷിയുടെ ആഹ്വാനം സിപിഎം പ്രയോഗവൽക്കരിക്കുകയാണ്. മല ചവിട്ടാനാവാതെ മാലയഴിച്ച് മടങ്ങിയ മനുഷ്യരുടെ കണ്ണീരിന് കാലം കണക്കു ചോദിക്കുമെന്നുറപ്പെന്നും വി.മുരളീധരൻ പറഞ്ഞു. അഞ്ച് ചോദ്യങ്ങളും അദ്ദേഹം ഫേസ്‌ബുക്ക് പോസ്റ്റിൽ ഉന്നയിച്ചു
1.മണ്ഡലകാലത്ത് ദേവസ്വംമന്ത്രി ഊരുചുറ്റാനിറങ്ങുന്നത് എങ്ങനെ ?
2. 'ആചാരലംഘന'ത്തിന് ആയിരം പൊലീസ് അകമ്പടിയേകിയപ്പോൾ യഥാർഥ ഭക്തർക്ക് അഞ്ഞൂറ് പൊലീസായത് എങ്ങനെ ?
3.തീർത്ഥാടനകാലം കൈകാര്യം ചെയ്ത് ശീലമുള്ള പൊലീസ് ഉദ്യോഗസ്ഥരെ മാറ്റി നിർത്തിയതെന്തിന് ?
4.അന്നദാനവും കുടിവെള്ളവുമടക്കം ഏഴ് പതിറ്റാണ്ടായി ഭക്തരെ സേവിച്ചിരുന്ന അയ്യപ്പസേവാസംഘത്തെ മടക്കിക്കൊണ്ടു വരാത്തതെന്ത് ?
5. ഭക്തർക്ക് സൗകര്യങ്ങളൊരുക്കാൻ സ്വദേശ് ദർശൻ (തീർത്ഥാടന ടൂറിസം ),പ്രസാദ് പദ്ധതികളുടെ ഭാഗമായി കേന്ദ്ര സർക്കാർ നൽകിയ നൂറു കോടിയോളം രൂപ എവിടെപ്പോയി ? ടൂറിസം മന്ത്രിക്ക് ശബരിമലയിൽ മൗനമെന്ത്?




