- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകൾ നീക്കം ചെയ്ത് ഭൂമി വീണ്ടെടുക്കുന്നു; കെഎസ് ഡബ്ല്യുഎംപി പദ്ധതി നടപ്പാക്കുന്നത് നഗരസഭകളിലെ ഭൂമി ഇതര പദ്ധതികൾക്ക് പ്രയോജനപ്പെടുന്ന രീതിയിൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നഗരപ്രദേശങ്ങളിൽ കാലങ്ങളായി കെട്ടിക്കിടക്കുന്ന മാലിന്യം നീക്കം ചെയ്ത് ആ സ്ഥലം വിവിധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്ന പ്രവർത്തനവുമായി ലോക ബാങ്ക് സഹായത്തോടെയുള്ള കേരള ഖരമാലിന്യ പരിപാലന പദ്ധതി (കെഎസ് ഡബ്ല്യുഎംപി). സ്ഥിരമായി മാലിന്യം തള്ളുന്ന സ്ഥലം വീണ്ടെടുത്ത് നഗരസഭയ്ക്ക് പ്രയോജനപ്പെടുത്താവുന്നതാക്കി മാറ്റുന്നതാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴിലുള്ള കെഎസ് ഡബ്ല്യുഎംപിയുടെ ഈ പദ്ധതി. സംസ്ഥാനത്താകെ 20 നഗരങ്ങളിലാണ് പദ്ധതി നടപ്പാക്കുക. ആദ്യഘട്ടത്തിൽ 12 നഗരസഭകളിലും രണ്ടാംഘട്ടത്തിൽ എട്ട് നഗരസഭകളിലുമയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിക്ക് ആകെ പ്രതീക്ഷിക്കുന്ന ചെലവ് 100 കോടി രൂപയാണ്. രണ്ട് ഘട്ടങ്ങളിലായി നടക്കുന്ന ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ 60 ഏക്കർ സ്ഥലമാണ് വീണ്ടെടുക്കാനാകുക.
കൊട്ടാരക്കര, കായംകുളം, കൂത്താട്ടുകുളം, കോതമംഗലം, മൂവാറ്റുപുഴ, വടക്കൻ പറവൂർ, കളമശ്ശേരി, വടകര, കൽപ്പറ്റ, ഇരിട്ടി, കൂത്തുപറമ്പ്, കാസർഗോഡ് എന്നീ 12 നഗരങ്ങളാണ് ആദ്യഘട്ടത്തിൽ പദ്ധതിയിലേക്ക് തെരഞ്ഞെടുത്തിട്ടുള്ളത്. രണ്ടാം ഘട്ടത്തിൽ മാവേലിക്കര, കോട്ടയം, ചാലക്കുടി, കുന്നംകുളം, വടക്കാഞ്ചേരി, പാലക്കാട്, മലപ്പുറം, മഞ്ചേരി നഗരസഭകളിൽ പദ്ധതി നടപ്പാക്കും. 20 നഗരങ്ങളിലെ അശാസ്ത്രീയ മാലിന്യക്കൂനകളിലായി 4.30 ലക്ഷം മെട്രിക് ടൺ മാലിന്യമാണ് ഉള്ളത്.
മാലിന്യം യന്ത്രസഹായത്തോടെ നീക്കം ചെയ്ത് അതതു സ്ഥലത്തു വച്ചു തന്നെ ജൈവ, അജൈവ മാലിന്യങ്ങളായി വേർതിരിക്കുകയും അവ വിവിധ ആവശ്യങ്ങൾക്കായി നൽകുകയും ചെയ്യുന്ന ഡമ്പ് സൈറ്റ് റമഡിയേഷൻ ബയോ മൈനിങ് പ്രക്രിയയാണ് പദ്ധതിക്കായി പ്രയോജനപ്പെടുത്തുന്നത്. വേർതിരിച്ച ജൈവമാലിന്യങ്ങൾ കാർഷിക ആവശ്യങ്ങൾക്കും വളമായും നൽകുകയും പ്ലാസ്റ്റിക്ക് ഉൾപ്പെടെയുള്ള അജൈവ മാലിന്യങ്ങൾ പുനഃചംക്രമണ പ്രവർത്തനങ്ങൾക്കായി ഉപയോഗപ്പെടുത്തുകയും ചെയ്യും. ഈ പ്രക്രികയകളെല്ലാം മാലിന്യം നീക്കം ചെയ്യുന്ന സ്ഥലത്തു വച്ചു തന്നെ നടക്കും. ബയോ മൈനിങ്ങിനുള്ള ഏജൻസികൾക്കായി ഇ-ടെൻഡർ (വേേു:െ//സംൊു.ീൃഴ/ലേിറലൃെലീശ/െ) നടപടികൾ ആരംഭിച്ചു. പദ്ധതി നടപ്പാകുന്നതോടെ നഗരഹൃദയത്തിലുള്ള ഭൂമി വീണ്ടെടുത്ത് ആധുനിക രീതിയിലുള്ള എംസിഎഫ്, ആർആർഎഫ് എന്നിവ സ്ഥാപിക്കുകയോ ബയോപാർക്ക് പേലുള്ള നൂതന ആശയങ്ങൾ നടപ്പിലാക്കുകയോ ചെയ്യാം.
സ്ഥിരമായി മാലിന്യം വലിച്ചെറിയുന്നതിലൂടെ മാലിന്യ നിക്ഷേപ കേന്ദ്രങ്ങളായി മാറിയ ഭൂമി ശാസ്ത്രീയമായ ബയോമൈനിങ് പ്രക്രിയയിലൂടെ വീണ്ടെടുക്കുകയാണ് ഡമ്പ് സൈറ്റ് റമഡിയേഷനിലൂടെ ഉദ്ദേശിക്കുന്നതെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എംബി രാജേഷ് പറഞ്ഞു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കും ബയോമൈനിങ് പ്രവർത്തനങ്ങൾ നടക്കുക. മാലിന്യക്കൂനകളില്ലാത്ത കേരളം സാധ്യമാക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. ഇതിനു പൊതുജന പങ്കാളിത്തം അനിവാര്യമാണ്.
മാലിന്യപ്രശ്‌നം മൂലം നഗരങ്ങളിലുണ്ടാകുന്ന ആരോഗ്യ, പരിസ്ഥിതി പ്രശ്‌നങ്ങളിലും ഇത് ഗുണപരമായ മാറ്റമുണ്ടാക്കും. പദ്ധതിക്കായി ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കപ്പെട്ട പല നഗരങ്ങളിലും ഗതാഗതക്കുരുക്കും പാർക്കിങ് പ്രശ്‌നങ്ങളും ഓഫീസുകളുടെ സ്ഥലപരിമിതിയും ഉൾപ്പെടെ അനുഭവപ്പെടുന്നുണ്ട്. മാലിന്യം നീക്കം ചെയ്യപ്പെടുന്നതിനൊപ്പം ഈ പ്രശ്‌നങ്ങൾക്കു കൂടിയാണ് പരിഹാരമാകുക. തിരികെ ലഭിക്കുന്ന സ്ഥലങ്ങൾ ഖരമാലിന്യ പരിപാലനത്തിനുള്ള ആധുനിക അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനോ പാർക്കുകൾ നിർമ്മിക്കുന്നതിനോ ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മാലിന്യ നിർമ്മാർജനത്തിൽ നൂതനവും സുസ്ഥിരവുമായ മാതൃകയാണ് ബയോമൈനിങ് പ്രവർത്തനത്തിലൂടെ സംസ്ഥാനത്ത് സാധ്യമാകുന്നതെന്ന് കെഎസ് ഡബ്ല്യുഎംപി പ്രൊജക്ട് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ പറഞ്ഞു. ഈ പ്രവർത്തനത്തിലൂടെ 60 ഏക്കറിലധികം ഭൂമിയാണ് നഗരഹൃദയത്തിൽ വീണ്ടെടുക്കാനാകുക. നഗരങ്ങളിലെ സ്ഥിരം മാലിന്യനിക്ഷേപ കേന്ദ്രങ്ങൾ ഇല്ലാതാകുന്നതിനൊപ്പം പുതിയ മാലിന്യങ്ങൾ തെരുവിലെത്തുന്നത് തടയുകയും വേണം. ഇതിനായി ഉറവിട മാലിന്യ സംസ്‌കരണവും വാതിൽപ്പടി ശേഖരണവും മാലിന്യങ്ങളുടെ വേർതിരിക്കൽ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങളും ഊർജ്ജിതമാക്കുമെന്നും ദിവ്യ എസ് അയ്യർ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷനിലെ എരുമക്കുഴി, കൊല്ലം കോർപ്പറേഷനിലെ കുരീപ്പുഴ തുടങ്ങിയവ ഈ മാതൃകയിൽ മാലിന്യം നീക്കം ചെയ്ത് ഭൂമി വീണ്ടെടുത്ത് ജനോപകാരപ്രദമായ പദ്ധതികൾ ആവിഷ്‌കരിച്ചതിന് ഉദാഹരണങ്ങളാണ്.



