തിരുവനന്തപുരം: തിരുവനന്തപുരത്തെ അയ്യങ്കാളി ഹാൾ - ഫ്‌ളൈ ഓവർ റോഡിൽ മാനവീയം റോഡ് മാതൃകയിൽ നവീന പദ്ധതി കൂടി നടപ്പാക്കുമെന്ന് പൊതുമരാമത്ത് - ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. പുതുതായി നിർമ്മിക്കാനുദ്ദേശിക്കുന്ന പ്രവൃത്തികൾ നാല് സോണുകളായി തിരിച്ച് നൈറ്റ് ലൈഫിന് ഉതകുന്ന രീതിയിൽ വികസിപ്പിക്കും എന്നും മന്ത്രി പറഞ്ഞു. സ്മാർട്ട് സിറ്റി പദ്ധതിയുടെ ഭാഗമായി കെആർബിഎഫ് നടത്തുന്ന റോഡ് നിർമ്മാണ പ്രവൃത്തികൾ നേരിട്ട് വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിലവിൽ ഈ റോഡിൽ ഓട നിർമ്മാണം, അണ്ടർഗ്രൗണ്ട് പവർ ഡെക്ടുകൾ സ്ഥാപിക്കൽ,ഇൻസ്‌പെക്ഷൻ ചേമ്പറുകളുടെ നിർമ്മാണം, കുടിവെള്ള പൈപ്പുകൾ ഡെക്ടുകളിൽ (അണ്ടർഗ്രൗണ്ട്) സ്ഥാപിക്കുക, ആർ സി ഡെക്ടുകളുടെ നിർമ്മാണം, 10.5 മീറ്റർ വീതിയിൽ ഡിബിഎം, ബിസി ഉപയോഗിച്ച് റോഡ് സർഫസിങ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മാർച്ച് 1 ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളതെന്നും അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുകയെന്നും മന്ത്രി പറഞ്ഞു.

യൂണിവേഴ്സിറ്റി കോളേജ് ഭാഗം ഒന്നും രണ്ടും സോൺ ആയും അയ്യങ്കാളി ഹാളിന്റെ ഭാഗം സോൺ 3, 4 ആയും വികസിപ്പിക്കാൻ ആണ് പദ്ധതി. സോൺ 1ൽ കോബിൾ സ്റ്റോൺ/ആന്റി സ്‌കിഡ് റ്റൈൽസ് സ്ഥാപിക്കൽ, പ്ലാന്റർ ബോക്സ്,ഇ.വി ചാർജ്ജിങ് സെന്റർ,സ്മാർട്ട് പാർക്കലറ്റ്, സ്മാർട്ട് വെൻഡിങ് സ്റ്റേഷനുകൾ എന്നീ പ്രവർത്തികൾ ഉണ്ടാകും.

സോൺ2 ൽ

കോബിൾ സ്റ്റോൺ/ആന്റി സ്‌കിഡ് റ്റൈൽസ് സ്ഥാപിക്കൽ, മരങ്ങൾക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റർ ബോക്സ്,
ഇരിപ്പിടങ്ങൾ,വീൽചെയർ സൗകര്യം , സ്മാർട്ട് ബസ് ഷെൽട്ടർ,ബൈസിക്കിൾ പോയിന്റ്,സ്മാർട്ട് ടോയിലറ്റുകൾ,എൽ ഇ ഡി ഇന്ററാക്ടീവ് ഫ്ലോർ,ബൊള്ളാർഡ് ലൈറ്റ്സ് എന്നിവ സ്ഥാപിക്കാൻ ആണ് പദ്ധതി.

സോൺ3ൽ

കോബിൾ സ്റ്റോൺ/ആന്റി സ്‌കിഡ് റ്റൈൽസ് സ്ഥാപിക്കൽ,മരങ്ങൾക്ക് ചുറ്റും ഇരിക്കാനുള്ള സൗകര്യം,പ്ലാന്റർ ബോക്സ്,ഇരിപ്പിടങ്ങൾ,വീൽചെയർ സൗകര്യം, മോഷൻ സെൻസിങ് ടൈൽസ്,പർഗോള,കോയി ഫിഷ് ഡ്രെയിൻ,ഗ്യാലറി സീറ്റിങ്,പോസ്റ്റ് ടോപ്പ് ലാമ്പ്,ഇൻഫർമേഷൻ ബോർഡ് എന്നിവ ഉൾപ്പെടുത്തിയിട്ടുണ്ട്.

സോൺ നാലിൽ ആന്റി സ്‌കിഡ് ടൈൽസ്,പ്ലാന്റർ ബോക്സ്,ഇരിപ്പിടങ്ങൾ,പോസ്റ്റ് ടോപ്പ് ലാമ്പ്,ട്രാഫിക് ഐലന്റ് ,ലാന്റ് സ്‌കേപ്പിങ് എന്നിവയും സജ്ജമാക്കും

സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തി നടക്കുന്ന നവീകരണ പ്രവൃത്തി വിലയിരുത്തി.നിലവിൽ ഈ റോഡിൽ ഓട നിർമ്മാണം, അണ്ടർഗ്രൗണ്ട് പവർ ഡെക്ടുകൾ സ്ഥാപിക്കൽ,ഇൻസ്പെക്ഷൻ ചേമ്പറുകളുടെ നിർമ്മാണം, കൂടിവെള്ള പൈപ്പുകൾ ഡെക്ടുകളിൽ (അണ്ടർഗ്രൗണ്ട്) സ്ഥാപിക്കുക, ആർ സി ഡെക്ടുകളുടെ നിർമ്മാണം, 10.5 മീറ്റർ വീതിയിൽ ഉആങ,ആഇ ഉപയോഗിച്ച് റോഡ് സർഫസിങ് എന്നീ പ്രവൃത്തികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.മാർച്ച് 1 ന് മുമ്പ് പ്രവൃത്തി പൂർത്തിയാക്കാനാണ് നിലവിൽ തീരുമാനിച്ചിട്ടുള്ളത് എന്നും മന്ത്രി പറഞ്ഞു. അതിന് ശേഷമാകും മാനവീയം മോഡൽ വികസന പദ്ധതികൾ നടപ്പാക്കുക.