കണ്ണൂർ : നിർമ്മാണ തൊഴിലാളി വെൽഫയർ ഇനത്തിൽ 41 , 264 രൂപ അടയ്ക്കാൻ നോട്ടീസ് ലഭിച്ച കണ്ണൂർ ജില്ലയിലെ കേളകത്തെ തോമസിനെ അതിൽ നിന്നും ഒഴിവാക്കിയതായി ജില്ലാ അസി. ലേബർ ഓഫിസർ അറിയിച്ചു.

തോമസിന്റെ വീട് 51 വർഷം മുൻപ് നിർമ്മിച്ചതാണെന്നും ഓടുമാറ്റി ആസ്ബറ്റോസ് ഷീറ്റ് ഇടുക മാത്രമാണ് ചെയ്തതെന്നുമുള്ള കേളകം പഞ്ചായത്തിന്റെ സാക്ഷ്യപത്രം ഹാജരാക്കിയതിനു ശേഷമാണ് സെസ് ഒഴിവാക്കിയത്. വീടിന്റെ മേൽക്കൂരയായി ഷീറ്റിട്ടതിനാണ് വയോധികനായ കേളകത്തെ തോമസിന് 41, 264 രൂപ നിർമ്മാണ തൊഴിലാളി സെസിലേക്ക് അടയ്ക്കാൻ കണ്ണൂർ അസി. ലേബർ ഓഫീസർ നോട്ടീസ് നൽകിയത്.

സംഭവം മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് തോമസിന്റെ വീട്ടു ചുമരിലെ ലൈറ്റുകൾ അജ്ഞാത സംഘം അടിച്ചു തകർത്തിരുന്നു. 41 ലക്ഷത്തിലേറെ രൂപ ചെലവഴിച്ചാണ് വീടിന്റെ അറ്റകുറ്റപ്പണി നടത്തിയതെന്നാണ് താലുക്ക് ഓഫിസിൽ നിന്നും ലഭിച്ച അടിസ്ഥാനത്തിലാണ് നോട്ടീസ് നൽകിയതെന്നാണ് ലേബർ വകുപ്പിന്റെ വിശദീകരണം

എന്നാൽ തൊഴിൽ നികുതിയുടെ പേരിൽ സർക്കാർ ചുഷണം ചെയ്യുന്നുവെന്ന ആരോപണമുയർന്നതോടെ കർഷക കോൺഗ്രസ് ഉൾപ്പെടെ അനധികൃത സെസ് പിരിക്കലിനെതിരെ രംഗത്തുവന്നിരുന്നു.