പാറശാല: അഞ്ചു വയസ്സുള്ള മകനുമായി ട്രെയിനിനു മുന്നിൽ ചാടിയ യുവതി മരിച്ചു. കൊറ്റാമം മഞ്ചാടി മറുത്തലയ്ക്കൽവിള വീട്ടിൽ ജർമി (34) ആണ് മരിച്ചത്. സാരമായി പരുക്കേറ്റ മകൻ ആദിഷിനെ നെയ്യാറ്റിൻകരയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആത്മഹത്യ ചെയ്യുന്നതിനായി പാളത്തിലൂടെ മകനൊപ്പം നടന്നെത്തിയ ഇരുവരെയും ട്രെയിൻ ഇടിച്ചു വീഴ്‌ത്തുകയായിരുന്നു.ഇന്നലെ വൈകിട്ട് 6.45ന് കൊറ്റാമം വൃദ്ധ സദനത്തിനു സമീപം ആണ് സംഭവം. സ്റ്റോപ്പ് കഴിഞ്ഞ് മുന്നോട്ട് എടുത്ത ട്രെയിനിനു വേഗം കുറവായിരുന്നതിനാൽ തട്ടിയതോടെ ജർമി പാളത്തിലേക്കു വീണു. തലയ്‌ക്കേറ്റ പരുക്കാണ് മരണകാരണം. ഒരാഴ്ച മുൻപ് ഭർത്താവിൽ നിന്നു ഇവർ വിവാഹ മോചനം നേടിയിരുന്നു.