തിരുവനന്തപുരം: എട്ടു വർഷത്തിനുള്ളിൽ സംസ്ഥാനത്തു വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടതു 909 പേർ. നിയമസഭയിൽ സജീവ് ജോസഫ് എംഎൽഎയുടെ ചോദ്യത്തിനു മന്ത്രി നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

അതേസമയം അജീഷിന്റേതുൾപ്പെടെ കഴിഞ്ഞ 10 വർഷത്തിനിടെ വന്യജീവി ആക്രമണത്തിൽ വയനാട്ടിൽ പൊലിഞ്ഞത് 54 ജീവൻ. ഇതിൽ 42 പേരുടേയും ജീവനെടുത്തത് കാട്ടാനയാണ്. 2 ആഴ്ചയ്ക്കിടെ വയനാട്ടിൽ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് അജീഷ്.

കടുവ ഏഴും കാട്ടുപോത്ത് രണ്ടും പേരെ കൊന്നു. കാട്ടുപന്നി ഒരാളെ വകവരുത്തി. 2000 മുതൽ 2023 വരെ വയനാട് വന്യജീവി സങ്കേതത്തിൽ മാത്രം 45 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. 2015 ൽ മാത്രം 3 പേരെയാണു കടുവ കൊന്നത്. 2023 ൽ 2 പേരെ കടുവ കൊന്നു. 2016 മുതൽ 2023 വരെ മേപ്പാടിയിൽ മാത്രം 7 പേർ വന്യമൃഗങ്ങളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു.

വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെട്ടവർ
2016- 142

2017- 110

2018- 134

2019- 100

2020- 100

2021- 127

2022 111

2023 85

2016 2024

ആക്രമണങ്ങൾ 55,839

പരുക്കേറ്റവർ 7,492

നഷ്ടപരിഹാരം ലഭിച്ചവർ 6,059

കൃഷിനാശം 68.43 കോടി രൂപ