- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് അവയവസ്വീകരണത്തിനായി കാത്തിരിക്കുന്നത് 3425 പേർ; കൂടുതലും വൃക്കരോഗികൾ
കോട്ടയം: സംസ്ഥാനത്ത് അവയവസ്വീകരണത്തിനായി കാത്തിരിക്കുന്നത് 3425 പേർ. വൃക്കരോഗികളാണ് കൂടുതലും പേർ. വിവാദങ്ങൾ കാരണം ഇടയ്ക്ക് മന്ദഗതിയിലായ അവയവദാനവും സ്വീകരണവും വീണ്ടും സജീവമാകുന്നതേയുള്ളൂ. നടപടികൾ സുതാര്യമാക്കാൻ നിലവിലുള്ള പ്രോട്ടക്കോൾ പരിഷ്‌കരിക്കുന്നതിനുള്ള ചർച്ചകൾ നടക്കുകയാണ്.
അതേസമയം അവയവം സ്വീകരിച്ചവർ ദീർഘകാലത്തേക്ക് കഴിക്കേണ്ട മരുന്നുകൾ കാരുണ്യയിലൂടെ ലഭിക്കാത്തത് രോഗികൾക്ക് സാമ്പത്തികപ്രയാസം ഉണ്ടാക്കുന്നുണ്ട്.
അവയവങ്ങൾക്ക് കാത്തിരിക്കുന്നവർ
വൃക്ക 2409
കരൾ 906
ഹൃദയം 77
പാൻക്രിയാസ് 12
ശ്വാസകോശം ആറ്്
ചെറുകുടൽ രണ്ട്
കൈകൾ 13
അവയവദാനം കുറഞ്ഞു
മൃതസഞ്ജീവനി പദ്ധതിയിൽ 2012 മുതൽ 2024 ഫെബ്രുവരിവരെ 368 പേരുടെ അവയവമാണ് ദാനംചെയ്തത്.
(വർഷം, ദാതാക്കൾ എന്ന ക്രമത്തിൽ)
2012 9
2013 36
2014 58
2015 76
2016 72
2017 18
2018 8
2019 19
2020 21
2021 17
2022 14
2023 19
2024 (ഫെബ്രുവരി വരെ) 1
ആകെ 368
ദാനംചെയ്ത അവയവങ്ങൾ
ഹൃദയം 78
ശ്വാസകോശം 4
കരൾ 300
വൃക്ക 638
പാൻക്രിയാസ് 17
ചെറുകുടൽ 5
കൈകൾ 26
ശ്വാസനാളി 1
ആകെ 1069