- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കൊല്ലത്ത് ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്നവരെ കാട്ടുപോത്ത് ആക്രമിച്ചു
കൊല്ലം: കൊല്ലത്ത് വനാതിർത്തിക്കു സമീപം ഫുട്‌ബോൾ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു. പരിക്കേറ്റ രണ്ടുപേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം. കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസിൽ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദിൽ (22) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.
16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടിൽ എട്ടംഗ സംഘം ഫുട്‌ബോൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു. കാട്ടുപോത്തിന്റെ വരവു കണ്ടു യുവാക്കൾ ചിതറി ഒാടിയെങ്കിലും കാട്ടുപോത്ത് പാഞ്ഞടുത്ത ദിശയിൽ നിന്ന ആദിലിനെ ആക്രമിക്കുന്നതിനിടെ സമീപത്തുണ്ടായിരുന്ന നിഥിനെയും ഇടിച്ചിടുകയായിരുന്നു.
ആദിൽ ഒാടി രക്ഷപ്പെട്ടതോടെ നിലത്തു വീണ നിഥിനെ കാട്ടുപോത്ത് ആക്രമിച്ചു. നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ശുശ്രൂഷ നൽകിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്. 13 കാട്ടുപോത്തുകളെ കല്ലടയാറിന്റെ തീരപ്രദേശമായ 16 ഏക്കറിലെ വനാതിർത്തികളിൽ ഒരാഴ്ചയായി കണ്ടുതുടങ്ങിയിട്ട്.