- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല, മാളികപ്പുറം മേൽശാന്തി നിയമനങ്ങൾ; മലയാള ബ്രാഹ്മണർ മതിയെന്ന് ഹൈക്കോടതി
കൊച്ചി: ശബരിമല, മാളികപ്പുറം മേൽശാന്തിയായി മലയളികൾ മാത്രം മതിയെന്ന് ഹൈക്കോടതി. ശബരിമലയിലേക്ക് മലയാള ബ്രാഹ്‌മണർമാത്രം അപേക്ഷിച്ചാൽമതിയെന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് വിജ്ഞാപനത്തിലെ വ്യവസ്ഥ ഹൈക്കോടതി ശരിവെച്ചു. ഈ വ്യവസ്ഥ ചോദ്യംചെയ്യുന്ന ഹർജികൾ തള്ളിക്കൊണ്ടാണ് ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്.
ശബരിമല മേൽശാന്തിനിയമനത്തിനായി അപേക്ഷനൽകിയിരുന്ന മലയാള ബ്രാഹ്‌മണരല്ലാത്ത ശാന്തിക്കാരായ സി.വി. വിഷ്ണുനാരായണൻ, ടി.എൽ. സിജിത്ത്, പി.ആർ. വിജീഷ് തുടങ്ങിയവരാണ് ഹൈക്കോടതിയെ സമീപിച്ചത്. വ്യവസ്ഥ ഭരണഘടനാവിരുദ്ധവും തൊട്ടുകൂടായ്മയുമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. എന്നാൽ ഇത് കോടതി തള്ളി
ആരാധനയ്ക്കായി ക്ഷേത്രത്തിൽ പ്രവേശിക്കാനുള്ള അവകാശം നിയന്ത്രണരഹിതമല്ലെന്ന് ശ്രീ വെങ്കിട്ടരമണ കേസിൽ സുപ്രീംകോടതിയുടെ ഭരണഘടനാബെഞ്ചുതന്നെ വ്യക്തമാക്കിയിട്ടുള്ളത് കോടതി ചൂണ്ടിക്കാട്ടി. ആരാധനയ്ക്കായി ക്ഷേത്രം എപ്പോഴും തുറന്നിടണമെന്നോ സ്വയം പൂജകൾ നടത്തണമെന്നോ അവകാശപ്പെടാനാകില്ല. അതിനാൽത്തന്നെ മലയാള ബ്രാഹ്‌മണർമാത്രം അപേക്ഷിച്ചാൽമതിയെന്ന വ്യവസ്ഥ തൊട്ടുകൂടായ്മയാണെന്ന വാദം നിലനിൽക്കില്ലെന്ന് കോടതി പറഞ്ഞു.