തൃശൂർ: മെഡിക്കൽ കോളജിൽ മരിച്ചയാളുടെ മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കം. ഉച്ചയ്ക്ക് രണ്ടിനു ശേഷമെത്തിക്കുന്ന മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കില്ലെന്ന ജീവനക്കാരുടെ നിലപാടാണ് തർക്കത്തിനിടയാക്കിയത്.

രാവിലെ ഒമ്പതുമുതൽ വൈകിട്ട് നാലുവരെ പോസ്റ്റ്മോർട്ടം ചെയ്യാൻ ഡോക്ടർമാർ തയാറാണ്. എന്നാൽ ഡ്യൂട്ടി സമയം കഴിഞ്ഞുള്ള സേവനം സാധ്യമല്ലെന്നാണ് പോസ്റ്റുമോർട്ടം ചെയ്യാൻ സഹായിക്കുന്ന ജീവനക്കാരുടെ നിലപാട്. ഡോക്ടർമാരുടെ നിർദ്ദേശം പാലിക്കാൻ തയാറല്ലെന്ന് ജീവനക്കാർ അറിയിച്ചതോടെയാണ് മൃതദേഹവുമായെത്തിയ ബന്ധുക്കളും ജീവനക്കാരും തമ്മിൽ തർക്കമുണ്ടായത്.