കണ്ണൂർ: കണ്ണൂരിൽ എച്ച്പി ഗ്യാസ് സിലിണ്ടർ വീട്ടിൽ നിന്ന് പൊട്ടിത്തെറിച്ചു വൻ അപകടം. ദുരന്തമൊഴിവായത് തലനാരിഴയ്ക്ക്. കാവിന്മൂല മാമ്പ പോസ്റ്റ് ഓഫീസിന് സമീപം വളവിൽ പീടികയിലെ ആതിരാ നിവാസിൽ കെ.വി. ദേവന്റെ വീട്ടിലാണ് സംഭവം.

ഇന്നലെ ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു സംഭവം. അടുക്കള ഭാഗത്തെ ചുമരുകൾ ഭാഗിഗമായി തകർന്നു. വീട്ടിൽ ആരും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി. ചക്കരക്കൽ പൊലീസ്, ഫയർ ഫോഴ്സിന്റെ കണ്ണൂർ യൂണിറ്റ് എന്നിവർ സ്ഥലം പരിശോധിച്ചു. രണ്ടണ്ടു വർഷം മുമ്പ് ഇതേ ഏജൻസിയുടെ ഗ്യാസ് പൊട്ടിത്തെറിച്ച് അരിച്ചേരി രവീന്ദ്രൻ എന്നയാൾ മരണപ്പെട്ടിരുന്നു.

ഭാര്യ നളിനി, ഏജൻസി ജീവനക്കാരൻ എന്നിവർക്ക് ഗുരുതരമായ പരുക്കുമുണ്ടായിരുന്നു. യഥാസമയം സിലിണ്ടർ പരിശോധിച്ചു ഉറപ്പുവരുത്തുന്നതിൽ വീഴ്ച സംഭവിക്കുന്നതുകൊണ്ടാണ് ഇത്തരം അപകടങ്ങൾ ആവർത്തിക്കുന്നത്. വീടിനു പറ്റിയ കേടുപാടുകൾക്ക് നഷ്ടപരിഹാരം തേടി വീട്ടു ഉടമ ചക്കരക്കൽ പൊലീസിൽ പരാതി നൽകി. ഗ്യാസ് സിലിണ്ടർ സപ്ലൈ ചെയ്ത അഞ്ചരക്കണ്ടി ഫാർമേഴ്സ് ബാങ്ക് അധികൃതർക്കും ഗ്യാസ് കമ്പനിക്കുമെതിരെയാണ് പരാതി.