- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
വേങ്ങൂരിൽ 232 പേർക്ക് മഞ്ഞപ്പിത്തം
കൊച്ചി: എറണാകുളം ജില്ലയിലെ വേങ്ങൂരിലെ മഞ്ഞപ്പിത്ത ബാധ നിയന്ത്രണ വിധേയമെന്ന് ആരോഗ്യ വകുപ്പ. നിലവിൽ 232 പേർക്ക് മഞ്ഞപ്പിത്തമുണ്ടെങ്കിലും പുതിയ രോഗ ബാധ ഉണ്ടാകുന്നില്ലെന്നത് ആശ്വാസം പകരുന്നു. മുടക്കുഴ പഞ്ചായത്തിൽ രോഗികളില്ലെന്നും വേങ്ങൂരിൽ പുതിയ രോഗബാധ ഉണ്ടാകുന്നില്ലെന്നും ചൂണ്ടിക്കാട്ടി എറണാകുളം ഡിഎംഒ മൂവാറ്റുപുഴ ആർ.ഡി.ഒ യ്ക്ക് റിപ്പോർട്ട് നൽകി. രോഗബാധയുടെ കാരണം തേടി ആർഡിഒ നടത്തുന്ന മജിസ്റ്റീരിയൽ അന്വേഷണത്തിന്റെ റിപ്പോർട്ട് അഞ്ച് ദിവസത്തിനുള്ളിൽ ജില്ലാ കലക്ടർക്ക് സമർപ്പിക്കും.
വേങ്ങൂർ മുടക്കുഴ പഞ്ചായത്തുകളിലാണ് മഞ്ഞപ്പിത്തം പടർന്നു പിടിച്ചത്. രോഗം നിയന്ത്രണ വിധേയമാണെങ്കിലും രണ്ടു പേർ അത്യാസന്ന നിലയിൽ കഴിയുന്നത് ആശങ്കയാണ്. സംഭവത്തിൽ ജില്ലാ കളക്ടറുടെ നിർദ്ദേശത്തെ തുടർന്നാണ് മൂവാറ്റുപുഴ ആർഡിഒ അന്വേഷണം നടത്തിയത്. തുടക്കത്തിൽ സ്ഥലം സന്ദർശിച്ച് ആളുകളിൽ നിന്ന് മൊഴിയെടുത്തു. പിന്നീട് വിവിധ വകുപ്പുകളുടെ പ്രതിനിധികളെയും പഞ്ചായത്ത് പ്രസിഡന്റുമാരെയും വിളിപ്പിച്ചു. മൂവാറ്റുപുഴ ആർഡിഒ ഓഫീസിലായിരുന്നു തെളിവെടുപ്പ് നടന്നത്. ആരോഗ്യം, ജല അഥോറിറ്റി, റവന്യൂ, പൊലീസ്, തദ്ദേശ ഭരണ സ്ഥാപന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.
മുടക്കുഴയിലെ രോഗം പൂർണമായും ഇല്ലാതാക്കാൻ കഴിഞ്ഞെങ്കിലും വേങ്ങൂരിൽ 232 പേർ ചികിത്സയിലുള്ളത് ജനത്തെ ഭീതിയിലാക്കി. അഞ്ചു ദിവസത്തിനുള്ളിൽ മൂവാറ്റുപുഴ ആർഡിഒ റിപ്പോർട്ട് സമർപ്പിക്കും.