- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജോലി തേടി തായ്‌ലാന്റിലെത്തിയ മലയാളി യുവാക്കൾ തടവിൽ
മലപ്പുറം: ജോലി തേടി തായ്‌ലാന്റിലെത്തിയ മലയാളി യുവാക്കളെ തട്ടിക്കൊണ്ടു പോയി, സായുധ സംഘം തടവിലാക്കിയതായി പരാതി. മലപ്പുറത്തു നിന്നും ജോലി തേടി അബുദാബിയിൽ നിന്ന് തായ്‌ലാന്റിലെത്തിയ യുവാക്കളാണ് തട്ടിപ്പ് സംഘത്തിന്റെ കെണിയിൽ വീണത്. യുവാക്കൾ ഇപ്പോൾ മ്യാന്മാറിലെ ഓൺലൈൻ തട്ടിപ്പ് സംഘങ്ങളുടെ കസ്റ്റഡിയിലാണെന്ന് ബന്ധുക്കൾക്ക് വിവരം ലഭിച്ചു. സംഭവത്തിൽ ബന്ധുക്കൾ വിദേശകാര്യ മന്ത്രാലയത്തിലുൾപ്പെടെ പരാതി നൽകിയിട്ടുണ്ട്.
വള്ളിക്കാപ്പറ്റ സ്വദേശികളായ ശുഹൈബ്, സഫീർ എന്നിവരാണ് തടവിലാക്കപ്പെട്ടത്.മാർച്ച് 27നാണ് ഇവർ സന്ദർശക വിസയിൽ ദുബായിലെത്തിയത്. പിന്നീട് തായ്‌ലന്റ് ആസ്ഥാനമായ കമ്പനിയിയിൽ ജോലി ഒഴിവുണ്ടെന്നറിഞ്ഞ് അപേക്ഷ നൽകുകയും ഈ മാസം 22ന് ജോലിക്കായി തായ് ലാന്റിലെത്തുകയുമായിരുന്നു.
പുറത്തിറങ്ങിയ ഇവരെ ഏജന്റ് വാഹനത്തിൽ കയറ്റി സായുധ സംഘത്തിന്റെ നിയന്ത്രണത്തിലുള്ള അജ്ഞാത കേന്ദ്രത്തിലേക്ക് കൊണ്ടു പോവുകയായിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.
ബാങ്ക് അക്കൗണ്ട് ഹാക്ക് ചെയ്യുന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് ഇവരെ ഏൽപ്പിച്ചിരിക്കുന്നതെന്നാണ് വിവരം. മലയാളികളുൾപ്പെടെ നിരവധിയാളുകൾ ഇവരുടെ കെണിയിൽ പെട്ടിട്ടുണ്ടെന്ന് യുവാക്കൾ വീട്ടുകാരെ അറിയിച്ചിട്ടുണ്ട്. ഇടക്ക് ഫോണിൽ ബന്ധപ്പെട്ട ഇരുവരും പറഞ്ഞാണ് ഇക്കാര്യം കുടുംബം അറിഞ്ഞത്.ഇരുവരുടേയും മോചനത്തിനു വേണ്ടിയുള്ള ശ്രമങ്ങൾ ഏകോപിപ്പിക്കാൻ നാട്ടുകാര് ആക്ഷൻ കമ്മറ്റി രൂപീകരിച്ചു.