കൊച്ചി: പ്രിയങ്കാ ഗാന്ധിയുടെ വയനാട്ടിലേക്കുള്ള വരവ് ഇന്ത്യയിലേയും കേരളത്തിലെയും കോൺഗ്രസ് പ്രവർത്തകർക്ക് നവോന്മേഷം ഉണ്ടാക്കുന്നതാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഹിന്ദി ഹൃദയഭൂമിയിൽ രാഹുലിന്റെ സാന്നിധ്യം അനിവാര്യമാണ്. ആ ഘട്ടത്തിൽ രാഹുലിന് ഏറ്റവും പ്രിയപ്പെട്ട വയനാട്ടിലെ ജനങ്ങളെ നിരാശപ്പെടുത്താതിരിക്കാനാണ് പ്രിയങ്കയെ സ്ഥാനാർത്ഥിയാക്കാൻ തീരുമാനിച്ചതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

നവോന്മേഷം കൈവരുന്ന തീരുമാനം. പ്രതിപക്ഷ നേതാവായി രാഹുൽ ഗാന്ധി വരികയും പ്രതിപക്ഷ നേതൃനിരയിൽ പ്രിയങ്കാ ഗാന്ധി ഉണ്ടാവുകയും ചെയ്യുന്നത് വലിയ ആവേശകരമായ മുന്നേറ്റമാണ് ഉണ്ടാക്കുക. പ്രിയങ്കാഗാന്ധിയെ ഇന്ദിരാ ഗാന്ധിയുടെ പ്രതിരൂപമായാണ് ആളുകൾ കാണുന്നത്. പ്രസംഗങ്ങളും ചടുലമായ പ്രവർത്തന രീതിയിലും പാർലമെന്റിന് അകത്തും പുറത്തും കോൺഗ്രസിന് കരുത്തുപകരും. പാർലമെന്റ് തിരഞ്ഞെടുപ്പിൽ പ്രിയങ്കയുടെ പ്രസംഗത്തിന് വേണ്ടിയാണ് ആളുകൾ കൂടുതൽ ഞങ്ങളെ സമീപിച്ചിരുന്നത്. പ്രിയങ്കയുടെ പോരാട്ടം അനിവാര്യതയാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. പ്രിയങ്കയുടെ സാന്നിധ്യം പഞ്ചായത്ത് നിയമസഭാ തിരഞ്ഞെടുപ്പിലും കോൺഗ്രസിന് ആവേശമുണ്ടാക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.