തിരുവനന്തപുരം: ആദിവാസി സമൂഹത്തിൽ നിന്നുള്ള ഒ.ആർ കേളു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്ന ചടങ്ങൽ പ്രതിപക്ഷം പങ്കെടുക്കും. പ്രതിപക്ഷ നേതാവ് ഉൾപ്പെടെയുള്ളവർ പങ്കെടുക്കും. കെ. രാധാകൃഷ്ണനിൽ നിന്നും കേളുവിലേക്ക് മന്ത്രി സ്ഥാനം മാറിയപ്പോൾ ദേവസ്വം എന്തിനാണ് എടുത്തുമാറ്റിയതെന്ന് മനസിലാകുന്നില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.

ത് തെറ്റായ തീരുമാനമാണ്. ദേവസ്വം പോലുള്ള ഒരു വകുപ്പ് കേളുവിൽ നിന്നും മാറ്റാൻ പാടില്ലായിരുന്നു. കൊടിക്കുന്നിൽ സുരേഷിനെ പോലെ ഏറ്റവും മുതിർന്ന പാർലമെന്റ് അംഗത്തെ പ്രോടെം സ്പീക്കർ ആക്കാതിരുന്ന കേന്ദ്ര സർക്കാരിന്റെ അതേ നിലപാടാണ് ഒ.ആർ കേളുവിനോട് സംസ്ഥാന സർക്കാരും കാട്ടിയത്. അർഹതപ്പെട്ട സ്ഥാനമാണ് കൊടിക്കുന്നിലിന് നിഷേധിക്കപ്പെട്ടത്. മോദിയുടെ അതേ നിലപാട് തന്നെയാണ് കേരളത്തിലും. കൊടിക്കുന്നിലിനെ അവഗണിച്ചതിനെതിരെ മുഖ്യമന്ത്രി പ്രതികരിച്ചതിനെ സ്വാഗതം ചെയ്യുന്നു. പക്ഷെ ആ നിലപാടെടുത്ത മുഖ്യമന്ത്രി കേളുവിന്റെ കാര്യത്തിൽ വിരുദ്ധമായ നിലപാടാണ് സ്വീകരിച്ചതെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.