പാലക്കാട്: ഗർഭിണിയായ യുവതി ഭർതൃവീട്ടിൽ ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിൽ ഭർത്താവിന്റെ ക്രൂരത. വെട്ടം പടിഞ്ഞാറേക്കരയിൽ സജിതയെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിനുപിന്നാലെ വീട്ടിൽനിന്ന് കാണാതായ ഭർത്താവ് നിഖിലിനെ സേലത്തുവച്ച് തമിഴ്‌നാട് പൊലീസ് കസ്റ്റഡിയിലെടുത്തു. പോണ്ടിച്ചേരിയിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ സേലം പൊലീസിന്റെ പിടിയിലാവുകയായിരുന്നു.

സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കഴുത്തുഞെരിച്ചോ ശ്വാസംമുട്ടിച്ചോ കൊലപ്പെടുത്തിയതാവാം എന്നാണ് പൊലീസ് സംശയിക്കുന്നത്. അതേസമയം, പോസ്റ്റ്‌മോർട്ടത്തിനുശേഷമേ യഥാർഥ മരണകാരണം വ്യക്തമാകൂ. അഖിൽ ഭാര്യയെ നിരന്തരം ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇയാളെ പിടികൂടിയത്. മരണം അറിഞ്ഞാണ് ഇയാൾ നാടുവിട്ടതെന്നും വ്യക്തമാണ്.