- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈ മാസം 17ന് പരിഗണിക്കും
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധക്കേസിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈ മാസം 17ന് പരിഗണിക്കും. ജില്ലാ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്. മജിസ്ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നിരസിച്ചതിനെ തുടർന്ന് രാഹുൽ കഴിഞ്ഞ ദിവസം സെഷൻസ് കോടതിയെ സമീപിച്ചിരുന്നു. ഇന്ന് കോടതി ഹർജികൾ ലിസ്റ്റ് ചെയ്തപ്പോഴാണ് 17ലേക്ക് മാറ്റിയതായി വ്യക്തമായത്. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാൻഡ് ചെയ്തിരിക്കുന്നത്.
അതിനിടെ രാഹുലിന്റെ ജാമ്യാപേക്ഷ നേരത്തെ പരിഗണിക്കണമെന്ന ആവശ്യം കോടതിക്ക് മുന്നിൽ കോൺഗ്രസ് ഉയർത്തുന്നത് പരിഗണിക്കുന്നുണ്ട്. രാഹുൽ മാങ്കൂട്ടത്തിലിന് ആരോഗ്യ പ്രശ്നങ്ങളില്ലെന്ന വൈദ്യപരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മജിസ്ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്. എന്നാൽ ഡിസ്ചാർജ് സമ്മറിയിൽ ന്യുറോ സംബന്ധമായ പ്രശ്നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ സമർപ്പിച്ചത്. ഈ സാഹചര്യത്തിൽ വേഗത്തിൽ ഹർജി പരിഗണിക്കണമെന്ന ആവശ്യം കോടതിക്ക് മുന്നിൽ വയ്ക്കാനാണ് സാധ്യത.
അതിനിടെ, വ്യാജ തിരിച്ചറിയൽ രേഖ കേസിൽ രാഹുലിനെതിരെ കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര വകുപ്പ്. മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയിൽ ലോക്കൽ പൊലീസ് എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും. വ്യാജ കാർഡുകൾ പല ആവശ്യങ്ങൾ ഉപയോഗിച്ചുവെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ്. കേസിൽ അറസ്റ്റിലായവർ രാഹുലുമായി അടുപ്പം പുലർത്തുന്ന പത്തനംതിട്ട സ്വദേശികളാണ്. കേസിൽ രാഹുലിന്റെ മൊഴിയെടുത്തെങ്കിലും പ്രതി ചേർത്തിരുന്നില്ല.



