ചെങ്ങന്നൂർ: 14കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ തിരുവൻവണ്ടൂർ കല്ലിശ്ശേരി, ഉമായാറ്റുകര പള്ളിക്കൂടത്തിൽ രാകേഷി(24) നെ അറസ്റ്റ് ചെയ്തു. വിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. കേസ് രജിസ്റ്റർ ചെയ്തതറിഞ്ഞ് ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ പുലർച്ചെ മൂന്നര മണിക്ക് തിരുവൻവണ്ടൂർ ഭാഗത്തു നിന്നും അറസ്റ്റു ചെയ്യുകയായിരുന്നു.

ചെങ്ങന്നൂർ ഡി.വൈ.എസ്‌പി എം.കെ. ബിനുകുമാറിന്റെ മേൽനോട്ടത്തിൽ ഇൻസ്‌പെക്ടർ എസ്.എച്ച്.ഒ. എ.സി. വിപിൻ, എസ്‌ഐ മാരായ ശ്രീജിത്ത്, രാജീവ്, എഎസ്ഐ രഞ്ജിത്ത്, സീനിയർ സി.പി.ഒ മാരായ സിജു, അരുൺ പാലയൂഴം, സി.പി.ഒ മാരായ ബിന്ദു, ജിജോ സാം, രതീഷ് എന്നിവരാണു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.