കൊച്ചി: പാലാരിവട്ടം മേൽപ്പാലം അഴിമതിക്കേസിനെ തുടർന്ന് ആർഡിഎസ് പ്രൊജക്ടിനെ കരിമ്പട്ടികയിൽ പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി റദ്ദാക്കി.

കമ്പനിയുടെ എ ക്ലാസ് ലൈസൻസ് റദ്ദാക്കിയ നടപടി നിലനിൽക്കില്ലെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച്. പിഡബ്യുഡി മാനുവൽ അനുസരിച്ച് കമ്പനിയെ അഞ്ച് വർഷത്തേക്ക് കരിമ്പട്ടികയിൽപ്പെടുത്തിയ നടപടി നിലനിൽക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. ആർഡിഎസ് പ്രൊജക്ട് നൽകിയ അപ്പീൽ അനുവദിച്ചാണ് ഉത്തരവ്.