- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കഴിഞ്ഞ ദിവസം പിടിച്ചത് ഉപ്പിന്റെ മറവിൽ കടത്താൻ ശ്രമിച്ച അരി
കൊച്ചി: വല്ലാർപാടം കണ്ടെയ്‌നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വഴി രാജ്യത്തിന് പുറത്തേക്ക് വൻതോതിൽ അരി കടത്താൻ ശ്രമം പൊളിഞ്ഞു. ഉപ്പുചാക്കുകൾക്ക് പിന്നിലൊളിപ്പിച്ച് കടത്താൻ ശ്രമിച്ച മൂന്ന് കണ്ടെയ്നറുകൾ കസ്റ്റംസ് പിടികൂടി. ഒരുമാസത്തിനിനടെ പതിമൂന്ന് കണ്ടെയ്നർ അരിയാണ് ഇതുപോലെ പിടികൂടിയത്. നാലരക്കോടി രൂപയാണ് പിടികൂടിയ അരിയുടെ മൂല്യം. ഇന്ത്യയിൽ ഉത്പാദിപ്പിക്കുന്ന അരി ദുബായ് പോലുള്ള ഇടങ്ങളിലേക്ക് എത്തിക്കുകയാണെങ്കിൽ വ്യാപാരികൾക്ക് മൂന്നിരട്ടിയാണ് ലാഭം കിട്ടും. ഇതാണ് കള്ളക്കടത്തിന് അരിയും എത്താൻ കാരണം.
ചെന്നൈയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള വ്യാപാരികളാണ് പലഘട്ടങ്ങളിലായി അരികടത്താൻ ശ്രമിച്ചത്. രാജ്യത്തിന് പുറത്തേക്ക് മട്ട അരി മാത്രമാണ് ഇപ്പോൾ ഡ്യൂട്ടി അടച്ച് കയറ്റുമതി ചെയ്യാൻ അനുമതിയുള്ളത്. ബാക്കി എല്ലാത്തിനും കേന്ദ്രസർക്കാർ നിരോധനം ഏർപ്പെടുത്തിയിരിക്കുകയാണ്. അരി കിട്ടാത്ത സാഹചര്യം രാജ്യത്തുണ്ടാവരുതെന്ന കരുതലിലാണ് നിരോധനം. വല്ലാർപാടത്ത് ചെന്നൈയിൽ നിന്നുള്ള വ്യാപാരിയുടെ മൂന്ന് കണ്ടെയ്നറുകളാണ് ഉപ്പ് എന്ന ലേബൽ ചെയ്ത് വെള്ളിയാഴ്ച എത്തിയത്. ലണ്ടനിലേക്ക് അയക്കാനുള്ളതായിരുന്നു ഇത്.
ഇതിൽ അരിയാണെന്ന ഇന്റലിജൻസ് റിപ്പോർട്ട് വല്ലാർപാടം ട്രാൻസ്ഷിപ്പ്മെന്റിലെ കസ്റ്റംസ് സംഘത്തിന് ലഭിച്ചിരുന്നു.കണ്ടെയ്നറുകൾ പരിശോധിച്ചപ്പോൾ ആദ്യത്തെ ചാക്കുകളിലെല്ലാം ഉപ്പായിരുന്നു. ഇതിന് പിന്നിലെ ചാക്കുകൾ പരിശോധിച്ചപ്പോഴാണ് കിലോയ്ക്ക് 160 രൂപ വിലമതിക്കുന്ന ബിരിയാണി അരി ചാക്കുകൾ പിടികൂടിയത്. കോഴിക്കോട്ടെ ചില വ്യാപാരികൾ കഴിഞ്ഞ മാസം സമാനമായരീതിയിൽ അരി കടത്താൻ ശ്രമിച്ചിരുന്നു. ഇവരുടെ പത്ത് കണ്ടെയ്നറുകളാണ് പിടികൂടിയത്.
രാജ്യത്തിന് പുറത്തേക്ക് ഒരു കണ്ടെയ്നർ എത്തിയാൽ ഒരു കോടിയുടെ അരിക്ക് മൂന്ന് കോടി രൂപവരെ ലാഭമുണ്ടാകും. ഈ ലാഭമാണ് അരിക്കടത്തിന് വ്യാപാരികളെ പ്രേരിപ്പിക്കുന്നത്.