- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്ത് നദികളിലെ മണൽ വാരൽ പുനരാരംഭിക്കും; 200 കോടി രൂപ സമാഹരിക്കാൻ കഴിയുമെന്ന് കെ എൻ ബാലഗോപാൽ
തിരുവനന്തപുരം: സംസ്ഥാനത്തെ നദികളിലെ മണൽ വാരൽ പുനരാരംഭിക്കും. ഇതുവഴി 200 കോടി രൂപ സമാഹരിക്കുമെന്നാണ് മന്ത്രി വ്യക്തമാക്കിയത്. ഭാരതപ്പുഴയിലും ചാലിയാറിലും ആദ്യഘട്ടമായി മണൽവാരൽ നടപ്പാക്കുമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ വ്യക്തമാക്കി. നദികളിലെ മണൽ വാരൽ 2016 മുതൽ നിലച്ചിരിക്കുകയാണ്.
നിയമനുസൃത നടപടികളോടെ ഭാരതപ്പുഴ, ചാലിയാർ, കടലുണ്ടി പുഴകളിൽ നിന്ന് ഈ സാമ്പത്തികവർഷം സാമ്പത്തികവർഷം മണൽവാരൽ പുനരാരംഭിക്കും.മണൽ നിക്ഷേപമുള്ള മറ്റുനദികളിൽ നിന്ന് ഘട്ടംഘട്ടമായി മണൽവാരൽ ആരംഭിക്കും. ഇതിലൂടെ 200 കോടി രൂപ സമാഹരിക്കാൻ കഴിയും. ഒപ്പം നദികളിലെ ജലംസഭരണശേഷി വർധിപ്പിക്കുകയും വെള്ളപ്പൊക്ക സാധ്യത കുറയുകയും ചെയ്യുമെന്ന് ധനമന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് 10 വർഷമായി മുടങ്ങിക്കിടന്ന മണൽ വാരൽ പുനരാരംഭിക്കും.മാർച്ച് മുതൽ നദികളിൽനിന്ന് മണൽവാരൽ ആരംഭിക്കാൻ റവന്യൂ സെക്രട്ടേറിയറ്റ് തീരുമാനിച്ചു.മാർഗനിർദേശങ്ങൾ ഉടൻ പുറത്തിറക്കും. മലപ്പുറം ജില്ലയിലെ മൂന്ന് കടവുകളിലാണ് മാർച്ച് അവസാനത്തോടെ മണൽവാരൽ തുടങ്ങുന്നത്. ഈ വർഷംതന്നെ എല്ലാ നദിയിലും മണൽവാരൽ ആരംഭിക്കുകയാണ് ലക്ഷ്യമെന്ന് റവന്യൂ മന്ത്രി കെ. രാജൻ അറിയിച്ചു.