- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു
കൊച്ചി: മൂവാറ്റുപുഴയിൽ കുട്ടികൾ അടക്കം എട്ടുപേരെ കടിച്ച നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. പേവിഷ ബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മൂവാറ്റുപുഴ നഗരസഭ അടിയന്തര യോഗം ചേർന്ന് സ്ഥിതി വിലയിരുത്തി. കടിയേറ്റവർക്ക് വാക്‌സിനേഷൻ നൽകിയിട്ടുണ്ടെന്നും ആശങ്ക വേണ്ടെന്നും നഗരസഭ അധികൃതർ സൂചിപ്പിച്ചു.
നായക്ക് പേവിഷ ബാധയുണ്ടോ എന്ന സംശയം ഉയർന്നതിനെത്തുടർന്ന് നഗരസഭ കോമ്പൗണ്ടിൽ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. ഞായറാഴ്ച ഉച്ചയോടെയാണ് നായ ചത്തത്. വ്യാഴാഴ്ച രാവിലെ ഒമ്പതു മണിയോടെയാണ് നഗരത്തിലെ തൃക്ക, ആസാദ് റോഡ്, കടവുംപാടം, പുളിഞ്ചുവട് എന്നിവിടങ്ങളിൽ നായയുടെ ആക്രമണമുണ്ടായത്.
കടവുംപാടം തേലയ്ക്കൽ യഹിയാ ഖാന്റെ മകൾ മിൻഹ ഫാത്തിമ(14), കീച്ചേരിപ്പടി പനയ്ക്കൽ ഫയസ് (12) എന്നിവരെയാണ് നായ ആദ്യം ആക്രമിച്ചത്. ഇതിനു പിന്നാലെ റോഡിലൂടെ നടന്നുപോയ പുതുപ്പാടി ആര്യങ്കാല തണ്ടേൽ രേവതിക്കും (22) കടിയേറ്റു. ക്ഷേത്ര ദർശനം കഴിഞ്ഞ് വീട്ടിലേക്ക് പോയ വാഴപ്പിള്ളി തേക്കനാട്ട് അഞ്ജന രാജേഷ് (23), ബൈക്കിൽ സഞ്ചരിച്ചിരുന്ന പേഴയ്ക്കാപ്പിള്ളി തച്ചേത്ത് ജയകുമാർ (60) എന്നിവർക്കും കടിയേറ്റു.
പുളിഞ്ചുവട് പാലക്കാട്ട് പുത്തൻപുരയിൽ നിയാസിന്റെ മകൾ നിഹ (12) യെ വീടിന് സമീപത്തെ റോഡിൽ വച്ചാണ് നായ കടിച്ചത്. പറമ്പിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളി കൊൽക്കത്ത സ്വദേശി അബ്ദുൾ അലി (30) യുടെ വലത് കാലിലും കടിയേറ്റിരുന്നു. ഇതുകൂടാത ആടിനേയും പശുവിനേയും നായ ആക്രമിച്ചിരുന്നു. കടിയേറ്റവർ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.