- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കേന്ദ്ര വാർത്താ മന്ത്രാലയത്തിന്റെ അംഗീകാരമുള്ള കോം ഇന്ത്യയ്ക്ക് പുതിയ ഭാരവാഹികളായി; സാജ് കുര്യൻ പ്രസിഡന്റ്, കെ കെ ശ്രീജിത് ജനറൽ സെക്രട്ടറി, കെ ബിജിനു ട്രഷറർ
കൊച്ചി: കേന്ദ്ര വാർത്താ വിനിമയ മന്ത്രായത്തിന്റെ അംഗീകാരമുള്ള കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര ഓൺലൈൻ മീഡിയ കൂട്ടയ്മയായ കോൺഫെഡറേഷൻ ഓഫ് ഓൺലൈൻ മീഡിയ ഇന്ത്യയുടെ (കോം ഇന്ത്യ) പ്രസിഡന്റായി സാജ് കുര്യനെയും ജനറൽ സെക്രട്ടറിയായി കെ.കെ ശ്രീജിത്തിനെയും തിരഞ്ഞെടുത്തു. ട്രഷററായി ബിജുനുവിനെയാണ് തെരഞ്ഞെടുത്തത്.
മറ്റു ഭാരവാഹികൾ ഇവരാണ്: വൈസ് പ്രസിഡന്റ്; കുഞ്ഞിക്കണ്ണൻ മുട്ടത്ത്, ജോ. സെക്രട്ടറി; കെ.ആർ.രതീഷ്, എക്‌സിക്യൂട്ടീവ് അംഗങ്ങളായി ഷാജൻ സ്‌കറിയ, വിൻസെന്റ് നെല്ലിക്കുന്നേൽ, സോയിമോൻ മാത്യു, അബ്ദുൽ മുജീബ്, അജയ് മുത്താന, ഷാജു, അൽ അമീൻ എന്നിവരെയും തെരഞ്ഞെടുത്തു. കൊച്ചി ഐ.എം.എ ഹാളിൽ ചേർന്ന വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭരണ സമിതിയെ തെരെഞ്ഞെടുത്തത്.
പുതുതായി കോം ഇന്ത്യയിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ന്യൂസ് പോർട്ടലുകൾക്ക് admin@comindia.org, 4comindia@gmail.com എന്ന വിലാസത്തിൽ അപേക്ഷ അയക്കാവുന്നതാണ്. സംഘടന നിശ്ചയിക്കുന്ന മാനദണ്ഡങ്ങൾക്ക് വിധേയമായാണ് അംഗത്വം നൽകുക. നാഷണൽ നെറ്റ് വർക്കിന്റെ ഭാഗമായ മലയാളത്തിലെ ഓൺലൈൻ മാധ്യമങ്ങൾക്ക് അപേക്ഷകളുടെ അടിസ്ഥാനത്തിൽ അംഗത്വം നൽകാനും യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
മുൻ കാലിക്കറ്റ് സർവകലാശാല വൈസ് ചാൻസിലർ ഡോ. കെ കെ എൻ കുറുപ്പാണ് കോം ഇന്ത്യയുടെ ഗ്രീവൻസ് കൗൺസിലിന്റെ അധ്യക്ഷൻ. അദ്ദേഹത്തിന് പുറമെ ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട് മുൻ ഡയറക്ടറും പ്രമുഖ സാഹിത്യകാരനുമായ ഡോ. ജോർജ് ഓണക്കൂർ, മുൻ ഹയർ സെകൻഡറി ഡയറക്ടറും കേരളാ യൂനിവേഴ്സിറ്റി കൺട്രോളറുമായിരുന്ന ജയിംസ് ജോസഫ് ഉൾപ്പെടെ ഏഴ് അംഗ ഗ്രീവൻസ് കൗൺസിലും കോം ഇന്ത്യയുടെ ഭാഗമായുണ്ട്.
പ്രമുഖ അഭിഭാഷകരും റിട്ട. ഐപിഎസ് ഉദ്യോഗസ്ഥര്യം ഉൾപ്പെടുന്ന പ്രത്യേക ലീഗൽ സെല്ലിന് രൂപം നൽകാനും കോം ഇന്ത്യ വാർഷിക ജനറൽ ബോഡി തീരുമാനിച്ചു. ജനറൽ ബോഡിയോഗത്തിൽ പ്രസിഡന്റ് വിൻസെന്റ് നെല്ലിക്കുന്നേൽ അധ്യക്ഷനായി. ജനറൽ സെക്രട്ടറി അബ്ദുൽ മുജീബ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ കെ.കെ ശ്രീജിത് വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു. 31 ന്യൂസ് പോർട്ടലുകളാണ് നിലവിൽ കോം ഇന്ത്യയിൽ രജിസ്റ്റർ ചെയ്യപ്പെട്ടിട്ടുള്ളത്.




