ബെയ്ജിങ്: കോവിഡ് എന്ന മഹാമാരി ചൈനയിൽ നിന്നുമാണ് പൊട്ടിപ്പുറപ്പെട്ടത്. കോവിഡിന് കാരണമായത് എന്താണെന്ന കാര്യത്തിൽ ഇപ്പോഴും ലോകത്ത് ഇപ്പോഴും പല അഭിപ്രായങ്ങളാണ്. ഇപ്പോൾ ചൈനയിൽ നിന്നും പുറത്തുവരുന്നത് മറ്റൊരു ആശങ്കപ്പെടുത്തുന്ന വാർത്തയാണ്. കുഞ്ഞുങ്ങളിൽ ന്യൂമോണിയ ബാധ വലിയ തോതിൽ ഉണ്ടാകുന്നു എന്നതാണ് ആശങ്കപ്പെടുത്തുന്ന കാര്യം. ഇത് വീണ്ടുമൊരു മഹാമാരിയുടെ മുന്നറിയിപ്പാണോ എന്നതാണ് ഉയരുന്ന സംശയം.

കുട്ടികളിലാണ് ഈ ശ്വാസകോശ സംബന്ധമായ രോഗം വ്യാപകമാകുന്നത്. കോവിഡ് മഹാമാരിയുടെ നാളുകൾക്ക് ശേഷം ചൈനയിൽ ആശുപത്രികൾ നിറയുകയാണെന്നാണ് വാർത്തകൾ പുറത്തുവരുന്നത്. അസുഖങ്ങൾ വർധിക്കുന്നതിനെക്കുറിച്ചും ന്യൂമോണിയ റിപ്പോർട്ട് ചെയ്യപ്പെട്ട ക്ലസ്റ്ററുകളെക്കുറിച്ചുമുള്ള വിശദാശംങ്ങൾ ചൈനയിയോട് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) ആവശ്യപ്പെട്ടിട്ടുണ്ട്. വടക്കൻ ചൈനയിലാണ് രോഗം ആദ്യമായി റിപ്പോർട്ട് ചെയ്യുന്നത്.

കുട്ടികളിൽ പടർന്ന് പിടിച്ചതിനാൽ രോഗം വ്യാപനം കൂടുതലുള്ള പ്രദേശങ്ങളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്. പനി, ചുമ, ശ്വസിക്കാൻ ബുദ്ധിമുട്ട് എന്നിവയാണ് പ്രാഥമികമായി റിപ്പോർട്ട് ചെയ്യപ്പെട്ട ലക്ഷണങ്ങൾ. ഇത് സാധാരണ ന്യുമോണിയയുമായി സാമ്യമുള്ളതാണെങ്കിലും തീവ്രത പതിന്മടങ്ങാണ്. തലസ്ഥാന നഗരമായ ബെയ്ജിങ്ങിലും ലിയോണിങ്ങിലുമാണ് സ്‌കൂൾ കുട്ടികളിൽ രോഗം വ്യാപിക്കുന്നത്. ഇതുകൊണ്ടുതന്നെ സ്‌കൂളുകളെല്ലാം അടഞ്ഞുകിടക്കുകയാണ്.

'കണ്ടുപിടിക്കപ്പെടാത്ത ശ്വാസകോശ സംബന്ധമായ അസുഖം വ്യാപകമായി പടരുന്നു. ഇത്രയധികം കുട്ടികൾ ഇത്ര പെട്ടെന്നു ബാധിക്കപ്പെടുന്നത് അസാധാരണമായിരിക്കും. മുതിർന്നവരെ ആരെങ്കിലും ബാധിച്ചതായി സൂചനയില്ല. ഈ വ്യാപനം എപ്പോൾ ആരംഭിച്ചുവെന്നു വ്യക്തമല്ല'' പ്രോമെഡ് സൂചിപ്പിച്ചു. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലും ഉണ്ടാകുന്ന രോഗബാധയെ നിരീക്ഷിക്കുന്ന പ്ലാറ്റ്‌ഫോമാണ് പ്രോമെഡ്.

കോവിഡ് -19 നിയന്ത്രണങ്ങൾ നീക്കിയതും ഇൻഫ്‌ളുവൻസ, മൈകോപ്ലാസ്മ ന്യുമോണിയ (കുട്ടികളിൽ ഒരു സാധാരണ ബാക്ടീരിയ അണുബാധ), റെസ്പിറേറ്ററി സിൻസിറ്റിയൽ വൈറസ് (RSV) ഉൾപ്പെടെയുള്ള അറിയപ്പെടുന്ന രോഗകാരികളുടെ രക്ത ചംക്രമണവുമാണ് ശ്വാസകോശ സംബന്ധമായ അസുഖങ്ങളുടെ വർധനവിന് കാരണമായി ചൈനീസ് അധികൃതർ ചൂണ്ടിക്കാണിക്കുന്നത്.

അതേസമയം, ചൈനയിലും ഉത്ഭവിച്ച കോവിഡ് മഹാമാരി ഉണ്ടാക്കിയ ആഘാതം കണക്കിലെടുത്ത് പുതിയ ആരോഗ്യഭീഷണിയെ ലോകാരോഗ്യ സംഘടന വളരെ ഗൗരവത്തോടെയാണ് കാണുന്നത്. യു.കെയിൽനിന്നുള്ള ദ ടെലഗ്രാഫിന്റെ റിപ്പോർട്ട് പ്രകാരം ന്യുമോണിയയുമായി ബന്ധപ്പെട്ട വാർത്തകൾ ആദ്യം പുറത്തുവിട്ടത് പ്രോമെഡ് ആണ്. ലോകമെമ്പാടും മനുഷ്യരിലും മൃഗങ്ങളിലുമുണ്ടാകുന്ന രോഗങ്ങളെക്കുറിച്ച് പഠിക്കുന്ന നിരീക്ഷണസംവിധാനമാണ് പ്രോമെഡ്. 2019-ൽ കോവിഡിനെക്കുറിച്ച് ആദ്യമായി മുന്നറിയിപ്പ് നൽകിയതും പ്രോമെഡ് തന്നെയായിരുന്നു.

ശ്വാസകോശ സംബന്ധമായ രോഗം പരക്കുകയാണെന്നും ഇത്രയധികം കുട്ടികളിലേക്ക് രോഗം അതിവേഗത്തിൽ വ്യാപിച്ചത് അസാധാരണമാണെന്നും പ്രോമെഡ് പറയുന്നു. ഈ വ്യാപനത്തിന്റെ ആരംഭത്തെക്കുറിച്ച് വ്യക്തതയില്ലെന്നും ഇതുവരെ മുതിർന്നവരിൽ കേസ് റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ഇത് അടുത്ത മഹാമാരിയാകുമോ എന്ന കാര്യം ഇപ്പോൾ പറയാനാകില്ലെന്നും പ്രോമെഡ് കൂട്ടിച്ചേർത്തു.