- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സിപിഎം സൈബർ ഗുണ്ടയുടെ ആക്ഷേപം; പരാതി നൽകി ബിന്ദു ചന്ദ്രൻ

തിരുവനന്തപുരം: സൈബറിടത്തിൽ കോൺഗ്രസും സിപിഎമ്മുമെല്ലാം അങ്ങോട്ടും ഇങ്ങോട്ടും പോരടിക്കുന്നത് പതിവാണ്. എന്നാൽ, പലപ്പോഴും ഇത് പരിധി വിട്ടുപോകുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. സർക്കാറിനെതിരായ വിമർശനങ്ങളെ പ്രതിരോധിക്കാൻ എന്ന മട്ടിൽ എത്തുന്ന സൈബർ സഖാക്കൾ നടത്തുന്ന അധിക്ഷേപത്തിന് കൈയും കണക്കുമില്ലാത്ത അവസ്ഥയാണ്. അത്തരത്തിൽ അതിക്രൂരമായി അധിക്ഷേപം നേരിടേണ്ടി വന്ന കോൺഗ്രസ് നേതാവ് പൊലീസിൽ പരാതി നൽകി.
മരിച്ച മൺമറഞ്ഞ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ പോലും വെറുതേ വിടാതെ അതിക്രൂരമായി അവഹേളനം നടത്തിയ സിപിഎം സൈബർ ഗുണ്ടക്കെതിരെ പരാതി നൽകിയത് തിരുവനന്തപുരത്തെ മഹിളാ കോൺഗ്രസ് നേതാവ് ബിന്ദു ചന്ദ്രനാണ്. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നടത്തിയ പരാമർശത്തെ ട്രോളി വീഡിയോ പോസ്റ്റു ചെയ്തു എന്ന കാരണം കൊണ്ടാണ് ഇവർക്ക് അധിക്ഷേം നേരിടേണ്ടി വന്നത്.
മുഖ്യമന്ത്രി സൂര്യനെ പോലെയാണെന്നും രാഷ്ടീയ എതിരാളികൾ കരിഞ്ഞുപോകും എന്നും പറഞ്ഞത് ഗോവിന്ദനായിരുന്നു. ഇതിനെ കളിയാക്കി ബിന്ദു സ്വന്തം ഫേസ്‌ബുക്കിൾ കളിയാക്കി കൊണ്ട് വീഡിയോ ചെയ്തത്. ഇതിന് പിന്നാലെ ഷമീർ ഷമീർ എന്ന ഫേസ്‌ബുക്ക് പ്രൊഫൈലിൽ നിന്നുമാണ് ബിന്ദുവിനെ അധിക്ഷേപിച്ചു കൊണ്ട് വീഡിയോ എത്തിയത്.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പീഡിപ്പിച്ച വനിതയുടെ വീഡിയോ എന്ന വിധത്തിലാണ് വീഡിയോ എഡിറ്റ് ചെയ്തു പ്രചരിപ്പിച്ചത്. വ്യക്തി അഝധിക്ഷേപം നിറച്ചു കൊണ്ടായിരുന്നു. ഉമ്മൻാചണ്ടി പീഡിപ്പിച്ച വനിതയുടെ വീഡിയോ എന്നു പറഞ്ഞാണ് ഇവരുടെ വീഡിയോ പ്രചരിപ്പിച്ചത്. ഇങ്ങോട്ടു തരുന്നത് തങ്ങൾ താങ്ങും പക്ഷേ തിരിച്ച് അങ്ങോട്ട് തരുന്നതും നിങ്ങൾ താങ്ങണം എന്നു പറഞ്ഞ് ഭീഷണി മുഴക്കി കൊണ്ടാണ് ഷമീർ വീഡിയോ ചെയ്തത്.
സൈബർ ഗുണ്ടയുടെ അധിക്ഷേപത്തിനെതിരെ ബിന്ദു ചന്ദ്രൻ തിരുവനന്തപും ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിട്ടുണ്ട. സ്ത്രീത്വത്തെ അപമാനിക്കുന്ന വിധത്തിൽ അധിക്ഷേപിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി. ഐടി ആക്ടിലെ വകുപ്പുകൾ പ്രകാരവും കേസെടുക്കണമെന്നും അവർ ആവശ്യപ്പെട്ടു. കോൺഗ്രസിന് വേണ്ടി സൈബറിടത്തിൽ സജീവമായി ഇടപെടുന്ന ആളായതു കൊണ്ട് തന്നെ മുമ്പും ബിന്ദു ചന്ദ്രനെതിരെ സൈബർ അധിക്ഷേപം ഉണ്ടായിട്ടുണ്ട്.
ട്രോൾ വീഡിയോയിലൂടെ സിപിഎമ്മിനെ പരിഹസിക്കുന്ന രാഷ്ട്രീയ വ്യക്തിത്വമാണ് ബിന്ദുവിന്റേത്. ഒന്നാന്തരം ആക്ഷേപ ഹാസ്യത്തിലൂടെ സിപിഎമ്മിനെ തകർക്കുന്ന വിമർശനം. എകെജി സെന്ററിൽ ആക്രമണം നടക്കുമ്പോൾ ശബ്ദം കേട്ട് ഭയചികിതയായെന്ന പികെ ശ്രീമതിയുടെ വിശദീകരണം അടക്കം ട്രോളാക്കിയ ബിന്ദു നേരത്തെ തന്നെ സിപിഎം സൈബർ സഖാക്കളുടെ കണ്ണിലെ കരടാണ്. തൃക്കാക്കരയിലെ പെയിന്റടിയുമായി ബന്ധപ്പെട്ട് സ്വരാജിനെ കളിയാക്കുന്ന വീഡിയോയും വൈറലായി. ശിവൻകുട്ടി അപ്പൂപ്പൻ ഉണ്ണാൻ വരാത ദേവൂട്ടി വരില്ല... സ്‌കൂളിലെ ഇടപെടലിൽ മന്ത്രിയെ വിമർശിച്ച വീഡിയോയും വൈറലായിരുന്നു.

ബിന്ദുവിനെ ഇല്ലായ്മ ചെയ്യാനുള്ള അവസരമാക്കി ഇതിനെ ചില കേന്ദ്രങ്ങൾ മാറ്റുന്നതിന് തെളിവാണ് സോഷ്യൽ മീഡിയയിലെ അക്രമങ്ങൾ. സാധാരണ ഗതിയിൽ തനിക്കെതിരെ വരുന്ന സൈബർ ആക്രമണങ്ങൾ കാര്യമാക്കാറില്ല. എന്നാൽ, ഉമ്മൻ ചാണ്ടിയെയും വിടാതെ അസഭ്യം ചേർത്ത് അധിക്ഷേപിക്കുന്നതിനെതിരെ നിയമപരമായി പോരാടുമെന്നാണ് ബിന്ദു വ്യക്തമാക്കുന്നത്.

