- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
മധുര മനോജ്ഞ ചൈനയുടെ തകർച്ച ഇന്ത്യക്ക് നേട്ടമാവുമോ?

ചൈന
ലോകത്തിലെ രണ്ടാമത്തെ സാമ്പത്തിക ശക്തിയായി കണക്കാക്കുന്ന ചൈനയിൽ എന്താണ് സംഭവിക്കുന്നത്? ചൈനീസ് പ്രതിസന്ധിയുടെ ആഴവും പരപ്പും വ്യക്തമാക്കിക്കൊണ്ട് ഒരു റിയൽ എസ്റ്റേറ്റ് കമ്പനികൂടി തകർന്നിരിക്കയാണ്. വായ്പ്പ പുനഃക്രമീകരിക്കാനുള്ള കരാറിൽ എത്താൻ കഴിയാത്ത ചൈനീസ് റിയൽ എസ്റ്റേറ്റ് കമ്പനി എവർഗ്രാൻഡെ പൂട്ടാൻ, ഹോങ്്കോങ്് കോടതി ഉത്തരവിട്ടിരിക്കയാണ്. എന്നാൽ ചൈനയിലെ പ്രവർത്തനം തുടരുമെന്ന് കമ്പനി അറിയിച്ചു. മുപ്പതിനായിരം കോടി രൂപക്ക് മുകളിലാണ് എവർഗ്രാൻഡെയുടെ കടം.
വായ്പ്പാ ദാതാക്കളായ ടോപ്പ് ഷെൽ ഗ്ലോബലാണ്, 2022-ൽ എവർഗ്രാൻഡെക്കെതിരെ കോടതിയിൽ പോയത്. 2021 ഡിംസബറിലെ വായ്പ്പാ തിരിച്ചടവിൽ കമ്പനി വീഴ്ചവരുത്തിയതിനെ തുടർന്നായിരുന്നു ഇത്. റിയൽ എസ്റ്റേറ്റ് കമ്പനികൾ അമിതമായി വായ്പ്പയെടുക്കുന്നതിന് ചൈനീസ് സർക്കാർ തടയിട്ടതോടെയാണ്, ഈ മേഖലയിൽ ഒന്നാംസ്ഥാനക്കാരായ എവർഗ്രാൻഡെ പ്രതിസന്ധിയിലായത്. വൈകായെ കമ്പനിയുടെ ചൈനയിലെ പ്രവർത്തനവും അവസാനിപ്പിക്കേണ്ടിവരുമെന്നാണ് അറിയുന്നത്.
കോടീശ്വരി ലക്ഷങ്ങളുടെ കടക്കാരി
ലോകത്തെ രണ്ടാമത്തെ വലിയ സാമ്പത്തിക ശക്തി, ലോകത്തിന്റെ തന്നെ മാനുഫാക്ചറിങ് ഹബ്ബ് എന്നിങ്ങനെ പെരുമകളുള്ള ചൈന ഇപ്പോൾ വലിയ ക്ഷീണത്തിലാണെന്നാണ് വാർത്തകൾ വരുന്നത്. നിരവധി റിയൽ എസ്റ്റേറ്റ് കമ്പനികളും അവയ്ക്ക് വായ്പ്പകൊടുത്ത ബാങ്കുകളുമാണ് ഇപ്പോൾ ചൈനയിൽ തകരുന്നത്
ഏഷ്യയിലെ അതിസമ്പന്നരായ വനിതകളുടെ പട്ടികയുമായി 2022ലെ ബ്ലൂംബെർഗ് റിപ്പോർട്ട് പുറത്തുവന്നപ്പോൾ, അഞ്ചു വർഷത്തോളം മുന്നിൽനിന്ന ചൈനയുടെ റിയൽ എസ്റ്റേറ്റ് രാജ്ഞി യാങ് ഹുയാൻ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത് വലിയ ഞെട്ടലോടെയാണ് ലോകം കണ്ടത്. എന്നാൽ ആ ഞെട്ടൽ ഒരു തുടക്കം മാത്രമായിരുന്നു. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തിക ശക്തിയായ ചൈനയുടെ തകർച്ച സംബന്ധിച്ച ചർച്ചകൾ അങ്ങിങ്ങായി നടക്കുന്നുണ്ടായിരുന്നെങ്കിലും അതിന്റെ വ്യാപ്തി ലോകം അറിയാൻ പ്രധാന കാരണങ്ങളിലൊന്നായത് യാങ് ഹുയാന്റെ ഈ 'സ്ഥാനമാറ്റം' ആയിരുന്നു. ചൈനയുടെ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന പ്രധാന തൂണുകളിൽ ഒന്നാണ് റിയൽ എസ്റ്റേറ്റ് മേഖല. ചൈനയിലെ ഏറ്റവും വലിയ റിയൽ എസ്റ്റേറ്റ് ഗ്രൂപ്പുകളിൽ ഒന്നായ കൺട്രി ഗാർഡൻ ഹോൾഡിങ്സിന്റെ മേധാവിയാണ് യാങ് ഹുയാൻ.

സമ്പന്നപ്പട്ടികയിൽ ഇന്ത്യയുടെ സാവിത്രി ജിൻഡാൽ പിന്നിലാക്കിയ റിയൽ എസ്റ്റേറ്റ് മേധാവിയായിരുന്നു 2022ൽ ചർച്ചകളിൽ നിറഞ്ഞതെങ്കിൽ ഇന്ന് അവരുടെ കമ്പനിയായ കൺട്രി ഗാർഡനാണ് ചർച്ചകളിലാകെ. 2023 ഓഗസ്റ്റിൽ പുറത്തു വന്ന റിപ്പോർട്ടു പ്രകാരം ചരിത്രത്തിലെ ഏക്കാലത്തെയും വലിയ നഷ്ടത്തിലേക്കാണ്, ഒരുകാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ കോടീശ്വരിയായിരുന്ന വ്യക്തിയുടെ നേതൃത്വത്തിലുള്ള കമ്പനി കൂപ്പുകുത്തിയത്.വിവിധ ബാങ്കുകളിൽനിന്ന് എടുത്ത കോടികളുടെ കടം തിരിച്ചടയ്ക്കാനാകാതെ കുഴഞ്ഞിരിക്കുകയാണ് ചൈനയിലെ റിയൽ എസ്റ്റേറ്റ് ഭീമനായ കൺട്രി ഗാർഡനും. എവർഗ്രാൻഡെയുടെ അതേ വിധിയാണ് ഇതിനെയും കാത്തിരിക്കുന്നത് എന്നാണ് അറിയന്നത്.
ഓഹരി വിപണിയിലും ഇടിവ്
അതോടൊപ്പം ഓഹരി വിപണിയിലും വൻ ഇടിവാണ് ഉള്ളത്. ചൈനീസ് ഓഹരി വിപണിയുടെ മുഖമാണ് ഷാങ്ഹായ് കോംപോസിറ്റ് ഇൻഡക്സ്. നിലവിൽ അത് 2007ലെ അതേ നിലവാരമാണ് തുടരുന്നത്. അതായത്, കഴിഞ്ഞ 17 വർഷത്തിനിടെ ഷാങ്ഹായ് സൂചിക നിക്ഷേപകർക്ക് തിരികെ നൽകിയ നേട്ടം വെറും പൂജ്യം. ഇതേകാലയളവിൽ ഇന്ത്യയുടെ നിഫ്റ്റി 50 കൈവരിച്ച വളർച്ച അഥവാ നിക്ഷേപകർക്ക് സമ്മാനിച്ച റിട്ടേൺ 425 ശതമാനമാണെന്ന് ഓർക്കണം.
ഏറെ വർഷങ്ങളായി ചൈന തളർച്ചയുടെ ട്രാക്കിലാണ്. കോവിഡ് മഹാമാരിയോടെയാണ് ഇതിന്റെ ആഘാതമെത്രയെന്ന് ലോകം മനസിലാക്കിയത്. ഒരർത്ഥത്തിൽ ചൈന ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളുടെ പ്രതിഫലനമാണ് ഷാങ്ഹായ് കോമ്പോസിറ്റ് ഇൻഡക്സും കാഴ്ചവയ്ക്കുന്നതെന്ന് നിരീക്ഷകർ വിലയിരുത്തുന്നു.
കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിൽ ചൈന നേരിട്ട വീഴ്ചകൾ, രാജ്യത്ത് നിന്ന് നിരവധി ആഗോള കമ്പനികളെ പ്ലാന്റുകളും ഓഫീസുകളും മറ്റ് രാജ്യങ്ങളിലേക്ക് മാറ്റാൻ പ്രേരിപ്പിച്ചു.വൻ തോതിൽ കൊഴിഞ്ഞുപോക്ക് ഉണ്ടായില്ലെങ്കിലും നിരവധി കമ്പനികൾ വിയറ്റ്നാമിലേക്കും ഫിലിപ്പൈൻസിലേക്കും ചേക്കേറി.
ചൈനീസ് സമ്പദ്വ്യവസ്ഥയുടെ വീഴ്ചയ്ക്കും കിതപ്പിനും ഇത് ആക്കംകൂട്ടി. ഇക്കഴിഞ്ഞ ഡിസംബർ പാദത്തിൽ ചൈന 5.2 ശതമാനം ജി.ഡി.പി വളർച്ച രേഖപ്പെടുത്തിയിട്ടുണ്ട്. നിരീക്ഷകർ പ്രവചിച്ചതിനേക്കാൾ താഴെപ്പോയി വളർച്ച. കൊവിഡിന് മുമ്പത്തെ വളർച്ചയേക്കാൾ ഏറെ താഴെയുമാണിത്. റിയൽ എസ്റ്റേറ്റ് മേഖല നേരിടുന്ന തളർച്ചയാണ് ചൈനയുടെ മറ്റൊരു പ്രതിസന്ധി. ഡിസംബറിലും ഭവന പദ്ധതികളുടെ വില കൂപ്പുകുത്തി. തുടർച്ചയായ ആറാംമാസമാണ് വില ഇടിവ്.
എവർഗ്രാൻഡെ അടക്കം ചൈനയിലെ വമ്പൻ റിയൽ എസ്റ്റേറ്റ് കമ്പനികൾ കനത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. പല ഭവന പദ്ധതികളും പണമില്ലാതെ നിർമ്മാണം പൂർത്തിയാക്കാനാകാതെ പാതിവഴിയിൽ നിലച്ചു. കമ്പനികൾ കടബാധ്യത വീട്ടാനാകാതെ പാപ്പരത്തത്തിലുമായി. ഷാങ്ഹായ് സൂചികയിൽ മികച്ച വെയിറ്റേജുള്ള റിയൽ എസ്റ്റേറ്റ് ഭീമന്മാർ തളർന്നത്, ഫലത്തിൽ സൂചികയെയും വീഴ്ത്തുകയായിരുന്നു.
ഇന്ത്യക്ക് നേട്ടമാവുമോ?
ചൈന ഇപ്പോൾ നേരിടുന്ന പ്രതിസന്ധിയുടെ കാരണങ്ങളിൽ പ്രധാനം, ജനസംഖ്യയുടെ വീഴ്ചയാണ്. ഒറ്റകുട്ടി നയം സാമ്പത്തിക വ്യവസ്ഥയെ തന്നെ തകർക്കുകയായിരുന്നു.ജനസംഖ്യയിൽ യുവാക്കളുടെ എണ്ണം വൻതോതിൽ കുറഞ്ഞു. ഇത് തൊഴിലാളികളുടെ എണ്ണത്തെ ബാധിച്ചു. തുടർച്ചയായ രണ്ടാംവർഷമാണ് ചൈനയിൽ ജനസംഖ്യ കുറഞ്ഞത്.ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തത് കമ്പനികളുടെ പ്രവർത്തനം, ഉത്പാദനം, ലാഭക്ഷമത, നിക്ഷേപകരുടെ ആത്മവിശ്വാസം എന്നിവയെ തളർത്തി. ഇത് ഓഹരി വിപണിയെയും താഴേക്ക് നയിച്ചു.

അമേരിക്കയുമായുള്ള വ്യാപാരത്തർക്കം, കൊവിഡാനന്തരമുള്ള അസംസ്കൃത വസ്തുക്കളുടെ ക്ഷാമം, വിതരണശൃംഖയിലെ തടസം എന്നിവയും ചൈനീസ് സമ്പദ്വ്യവസ്ഥയെ പിന്നോട്ടടിച്ചു. നിലവിലെ സാഹചര്യത്തിൽ ചൈനീസ് സമ്പദ്വ്യവസ്ഥയ്ക്കൊരു അതിവേഗ തിരിച്ചുകയറ്റം ആരും പ്രതീക്ഷിക്കുന്നില്ല. സാമ്പത്തിക, നിക്ഷേപ നയങ്ങളിലടക്കം കാതലായ മാറ്റങ്ങൾ ചൈനീസ് ഭരണകൂടം കൈക്കൊണ്ട് അതിവേഗം പ്രവർത്തികമാക്കിയാൽ മാത്രമേ ഇതിലൊരു മാറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ എന്നാണ് നിരീക്ഷകർ പറയുന്നത്.
ചൈനയുടെ സാമ്പത്തിക തകർച്ച ഇന്ത്യക്ക് നേട്ടമാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. കാരണം ഇതിൽ ചില കമ്പനികളെങ്കിലും ഇന്ത്യയിലേക്ക് കുടിയേറാന സാധ്യതയുണ്ട്. ചൈനയേക്കാൾ നല്ല യുവജനസംഖ്യയുള്ള ഇന്ത്യയിൽ ചീപ്പ് ലേബറും ഉറപ്പിക്കാൻ കഴിയും.

