തിരുവനന്തപുരം: കേരളത്തിൽ കണ്ടെത്തിയ കോവിഡ് വൈറസിൽ ജാഗ്രത അനിവാര്യം. കേരളത്തിൽ ഏറ്റവും ഒടുവിൽ തിരിച്ചറിഞ്ഞത് ലോകത്ത് നിലവിൽ കൂടുതൽ പടരുന്ന കോവിഡ് വകഭേദമായ ഓമിക്രോൺ ജെഎൻ 1. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. അതായത് വാക്‌സിൻ എടുത്തവരേയും ഇത് ബാധിക്കും. ലോകത്ത് പടർന്ന് പിടിക്കുന്ന ഓമിക്രോൺ ഉപവകഭേദമാണ് ഇത്. വ്യാപന ശേഷി കൂടുതലായ ജെഎൻ 1 പരിശോധനയിൽ കണ്ടെത്തിയ സാഹചര്യത്തിൽ കേരളം ജാഗ്രത കർശനമാക്കണമെന്നാണ് ഉയരുന്ന അഭിപ്രായം.

INSACOG പഠനത്തിൽ ആണ് കേരളത്തിൽ ഓമിക്രോൺ ജെഎൻ 1 കണ്ടെത്തിയത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമാണ് INSACOG. വ്യാപന ശേഷി കൂടുതലാണ് തിരിച്ചറിഞ്ഞ വൈറസിന്റേത്. കേസുകൾ കുറഞ്ഞതോടെ രാജ്യത്ത് കോവിഡ് വൈറസുകളുടെ ജനിതക വ്യതിയാനം പരിശോധിക്കുന്നതും കുറഞ്ഞിരുന്നു. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ ഏറിയ പങ്കും ജെഎൻ 1 വകഭേദം ആണെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരം 1324 പേർ കോവിഡ് ബാധിച്ച് ഇപ്പോൾ ചികിത്സയിലുണ്ട്. സാഹചര്യം നിരന്തരം നിരീക്ഷിക്കുന്നുണ്ടെന്നാണ് ആരോഗ്യവകുപ്പ് വിശദീകരിക്കുന്നത്.

നേരത്തെ ഇന്ത്യയിൽ നിന്ന് സിംഗപ്പൂരിലെത്തിയ യാത്രക്കാരനിൽ ജെഎൻ 1 കണ്ടെത്തിയിരുന്നു. ഇന്ത്യയിൽ കൂടുതലായും റിപ്പോർട്ട് ചെയ്തിരുന്ന എക്‌സ് ബി ബി വകഭേദത്തെ അപേക്ഷിച്ച് ജെഎൻ ഒന്നിന് വ്യാപനശേഷി കൂടുതലാണ്. വാക്‌സീസിനിലൂടെയോ, ഒരിക്കൽ രോഗം വന്നതുകൊണ്ടോ ആർജ്ജിച്ചെടുത്ത പ്രതിരോധശേഷിയെ ജെഎൻ1 മറികടക്കുന്നുവെന്നാണ് ആശങ്കപ്പെടുത്തുന്നത്.

നവംബർ മുതൽ കേരളത്തിൽ കോവിഡ് കേസുകൾ ഉയരുന്നുണ്ട്. ഐഎംഎയുടെ കണക്കുകൾ പ്രകാരം നവംബറിൽ ഇൻഫ്‌ളുവൻസ വൈറസ് ബാധ സംശയിച്ച് ടെസ്റ്റ് ചെയ്ത് ഫ്‌ളൂ നെഗറ്റീവായവരിൽ നടത്തിയ കോവിഡ് പരിശോധനയിൽ ഏഴ് ശതമാനം പേർക്കാണ് കോവിഡ് കണ്ടെത്തിയത്. ഒക്ടോബർ, സെപ്റ്റംബർ മാസങ്ങളിൽ ഇത് ഒരു ശതമാനമായിരുന്നു.

ഡിസംബർ 8 നാണ് സംസ്ഥാനത്ത് കോവിഡന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചത്. കരകുളത്തുള്ള 79 കാരിയിലായിരുന്നു വൈറസ് സ്ഥിരീകരിച്ചത്. ജനിതക ഘടന പരിശോധന നടത്തുന്ന ലാബുകളുടെ കൺസോർഷ്യമായ നടത്തിയ പഠനത്തിലായിരുന്നു വകഭേദം കണ്ടെത്തിയത്. പനി ബാധിച്ചായിരുന്നു ഇവർ ചികിത്സ തേടിയത്. പരിശോധനയിൽ കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു.

കോവിഡ് പിറോളയുടെ പിൻഗാമിയാണ് ജെഎൻ 1വകഭേദം. ഓമിക്രോൺ വകഭേദത്തിൽ നിന്നും ഉണ്ടായതാണ് പിറോള. നേരത്തേ അമേരിക്ക, യുകെ, ഐലൻഡ്, പോർച്ചുഗൽ, സ്പെയിൻ, നെതർലൻഡ്സ് എന്നീ രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരാൻ കാരണം ഈ വകഭേദമായിരുന്നു. ഒക്ടോബർ 25 ന് തമിഴ്‌നാട്ടിലെ തിരുച്ചിറപ്പള്ളിയിൽ ജെഎൻ 1 സ്ഥിരീകരിച്ചിരുന്നു. എന്നാൽ രോഗം വലിയ തോതിൽ വ്യാപിച്ചിരുന്നില്ല. അതേസമയം പുതിയ വകഭേദം കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ സാമ്പിൾ ജനിതക ശ്രേണി പരിശോധനയ്ക്ക് അയക്കാൻ തീരുമാനിച്ചിട്ടുണ്ട്.

യുഎസിൽ ആദ്യം സ്ഥിരീകരിക്കുകയും ചൈനയിൽ പെട്ടെന്നു വർധിക്കുകയും ചെയ്ത വകഭേദമാണ് 'ജെഎൻ.1'. വ്യാപനശേഷി കൂടുതലായ ഈ വകഭേദത്തിന് ആർജിത പ്രതിരോധശേഷി മറികടക്കാനാകുമെന്നാണ് പഠനങ്ങൾ. ഇപ്പോൾ പാശ്ചാത്യ രാജ്യങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്യുന്ന കോവിഡ് കേസുകളിൽ നല്ല ഒരു പങ്കും ജെഎൻ.1 വകഭേദമെന്നാണ് കണക്ക്.