- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
എക്‌സാലോജിക്കിന്റെ ഇടപാടുകളിലേക്ക് അന്വേഷണം കടക്കുമ്പോൾ പുറത്തുവരാൻ രഹസ്യങ്ങളേറെ
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിക്കെതിരെ ഇഡി നടപടി എടുത്തപ്പോൾ അതിനെ പ്രതിരോധിക്കാൻ സിപിഎം തയ്യാറായിരുന്നില്ല. എന്നാൽ, കോടിയേരിയുടെ സ്ഥാനത്ത് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനായകപ്പോൾ മകൾ വീണ വിജയന് വേണ്ടി പ്രതിരോധം തീർക്കാൻ സിപിഎം അരയും തലയും മുറുക്കി രംഗത്തു വരികയും ചെയ്യുന്നു. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയായ എക്‌സാലോജിക്കിന് എതിരായ അന്വേഷണം മുഖ്യമന്ത്രിയെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് സിപിഎം വിലയിരുത്തൽ. അതുകൊണ്ടാണ് എസ്എഫ്‌ഐഒ അന്വേഷണത്തെ പ്രതിരോധിച്ചു കൊണ്ട് പാർട്ടി നേതാക്കൾ രംഗത്തു വരുന്നതും.
അതേസമയം ലോക്‌സഭാ തെരഞ്ഞെടുപ്പു അടുത്ത പശ്ചാത്തലത്തിൽ ഇനിയുള്ള മാസങ്ങൾ സിപിഎമ്മിനും മുഖ്യമന്ത്രിക്കും കടുത്ത പരീക്ഷണങ്ങളും കാലമാണ്. ലോക്‌സഭാ തെരഞ്ഞെടുപ്പു വേളിൽ നേതാക്കളെ വരുതിയിൽ നിർത്തുന്ന വിധത്തിലുള്ള അന്വേഷണമായി ് എസ്എഫ്‌ഐഒ അന്വേഷണം മാറുമോ എന്നാണ് അറിയേണ്ടടത്. മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന്റെ കമ്പനിയുടെ ഇടപാടുകൾ സംബന്ധിച്ച് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്എഫ്‌ഐഒ) നടത്തുന്ന അന്വേഷണം പൂർത്തിയാക്കാൻ എട്ടു മാസത്തെ സമയാണ് കേന്ദ്രസർക്കാർ നിശ്ചയിച്ചിരിക്കുന്നത്.
ലോക്‌സഭാ തിരഞ്ഞെടുപ്പ് എന്ന രാഷ്ട്രീയ പോരാട്ടത്തെക്കാൾ, സവിശേഷ അധികാരങ്ങളുള്ള ഉന്നത ഏജൻസിയുടെ അന്വേഷണം തന്നെയാണ് മുഖ്യമന്ത്രിക്കും വീണയ്ക്കായി പ്രതിരോധം തീർത്ത പാർട്ടിക്കും കൂടുതൽ കടുത്ത വെല്ലുവിളി. തിരഞ്ഞെടുപ്പു ഘട്ടത്തിൽ രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ള കഠിനമായ നടപടികൾ കേന്ദ്ര ഏജൻസിയുടെ ഭാഗത്തു നിന്നുണ്ടാകുമോ എന്ന ആശങ്കയും ഇടതുകേന്ദ്രങ്ങളിലുണ്ട്.
വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന്റെ ഇടപാടുകൾ ദുരൂഹമാണെന്നും ക്രമക്കേടുകളുണ്ടെന്നും കമ്പനിയുടെ പ്രവർത്തനം മരവിപ്പിക്കാൻ തെറ്റായ രേഖകൾ ഹാജരാക്കിയെന്നും രജിസ്റ്റ്രാർ ഓഫ് കമ്പനീസ് (ആർഒസി) നടത്തിയ പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ ഉന്നത അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്.
കരാർ അനുസരിച്ചുള്ള സേവനങ്ങളൊന്നും നൽകാതെയാണ് എക്‌സാലോജിക് വൻതുക കരിമണൽ കമ്പനിയായ കെഎംആർഎല്ലിൽ നിന്നു കൈപ്പറ്റിയിരുന്നതെന്ന് ആദായ നികുതി സെറ്റിൽമെന്റ് ബോർഡിന്റെ ഉത്തരവിൽ വ്യക്തമാക്കിയപ്പോൾ വീണയോട് വിശദീകരണം ചേദിച്ചില്ലെന്നായിരുന്നു സിപിഎമ്മും മുഖ്യമന്ത്രിയും ഉയർത്തിയ പ്രതിരോധം. എന്നാൽ ആവശ്യപ്പെട്ടിട്ടും ഇടപാടുകൾ സംബന്ധിച്ച് മതിയായ വിശദീകരണവും രേഖകളും വീണ നൽകിയില്ലെന്നും തെറ്റായ രേഖകൾ നൽകിയെന്നുമാണ് ആർഒസി റിപ്പോർട്ടിൽ പറയുന്നത്.
ഗുരുതരമായ കണ്ടെത്തലുകൾ വൻ രാഷ്ട്രീയ വിവാദം സൃഷ്ടിച്ചിട്ടും വീണയോ കമ്പനിയോ ഇതുവരെ വിശദീകരണത്തിനു തയാറായിട്ടില്ല. പകരം ആ ചുമതല ഏറ്റെടുത്തത് സിപിഎം സംസ്ഥാന നേതൃത്വമാണ്. അവർക്കാകട്ടെ, വീണ എന്തു സേവനത്തിനാണ് പണം കൈപ്പറ്റിയതെന്ന ലളിതമായ ചോദ്യത്തിന് ഇതുവരെ വ്യക്തമായ ഉത്തരം നൽകാനുമായിട്ടില്ല. ഇവിടം മുതലാണ് വീണയുടെ പ്രതിരോധം തകർന്നു വീണത്. എക്‌സാലോജിക്ക് മാത്രമല്ല, മറ്റ് കമ്പനികളിൽ നിന്നും പണം പറ്റിയെന്നാണ് മാത്യു കുഴൽനാടൻ ഉന്നയിച്ച ആരോപണം. ഈ ആരോപണത്തിന്റെ വസ്തുതയും അന്വേഷണത്തിൽ തെളിയും.
അതേസമയം എക്‌സാലോജിക് സിഎംആർഎൽ സാമ്പത്തിക ഇടപാടിൽ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസിന്റെ (എസ്എഫ്‌ഐഒ) അന്വേഷണം പ്രഖ്യാപിച്ചതായി കേന്ദ്ര സർക്കാർ രണ്ടുദിവസത്തിനകം ഹൈക്കോടതിയിൽ അറിയിക്കും. എസ്എഫ്‌ഐഒ അന്വേഷണം എന്ന പരാതിക്കാരൻ ഷോൺ ജോർജിന്റെ ആവശ്യത്തിൽ നിലപാട് അറിയിക്കാത്തതിനു കോടതി കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയത്തെ നേരത്തേ വിമർശിച്ചിരുന്നു. നിലപാട് അറിയിക്കാനാണു കേസ് 12ലേക്കു വച്ചിരിക്കുന്നത്. അന്നു കോടതി ഹർജി തീർപ്പാക്കിയേക്കാം.
മറ്റു രണ്ടു സാധ്യതകളുമുണ്ട്. ഒന്ന്, അന്വേഷണത്തിൽ ഷോൺ ജോർജിനു ഹൈക്കോടതിയുടെ മേൽനോട്ടം ആവശ്യപ്പെടാം. രണ്ട്, എസ്എഫ്‌ഐഒ അന്വേഷണത്തിനെതിരെ കെഎസ്‌ഐഡിസിക്കും എക്‌സാലോജിക്കിനും കോടതിയെ സമീപിക്കാം. അതേസമയം എസ്എഫ്‌ഐഒ അന്വേഷണത്തിൽ തുടർ നടപടികൾ ഉടൻ തന്നെ ഉണ്ടാകുമെന്നാണ് സൂചനകൾ. എക്‌സാലോജിക്കിൽ നിന്നും സിഎംആർഎല്ലിൽ നിന്നും കെഎസ്‌ഐഡിസിയിൽ നിന്നും അടുത്താഴ്ച തന്നെ വിശദാംശങ്ങൾ തേടും. 3 കമ്പനികളുടെയും ഇടപാടുകൾ വിശദമായി പരിശോധിക്കും.
കോർപറേറ്റ്കാര്യ മന്ത്രാലയത്തിന്റെ ആദ്യ ഉത്തരവ് പ്രകാരം ആർഒസി സംഘം തുടങ്ങിവച്ച വിശദ അന്വേഷണമാണ് സീരീസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് ഏറ്റെടുക്കുന്നത്. എക്‌സലോജിക്കും സിഎംആർഎല്ലിനും പുറമെ കെഎസ്‌ഐഡിസിയും റഡാറിലാണ്.
എക്‌സലോജിക്കുമായുള്ള ഇടപാടിന് പുറമെ, ഇന്ററിം സെറ്റിൽമെന്റ് ബോർഡ് ഉത്തരവിൽ സിഎംആർഎല്ലുമായി ബന്ധപെട്ട് പറയുന്ന ഇടപാടുകളിൽ എല്ലാം അന്വേഷണം ഉണ്ടാകുമെന്നാണ് സൂചന.
സിഎംആർഎൽ ആർക്കൊക്കെ പണം, എന്തിനൊക്കെ പണം നൽകിയെന്നത് അന്വേഷിക്കണം എന്നാണ് ഷോൺ ജോർജ്ജിന്റെ പരാതിയിലെ ഒരാവശ്യം. കമ്പനികാര്യ ചട്ടങ്ങളിൽ ഗുരുതത ക്രമക്കേടുകൾ പ്രാഥമികമായി തന്നെ കണ്ടെത്തിയതിനാൽ, എസ്എഫ്‌ഐഒക്ക് ഈ ഇടപാടുകൾ വിശദമായി പരിശോധിക്കാം. അടുത്ത ദിവസങ്ങളിൽ തന്നെ ഇതിനുള്ള നടപടിയുണ്ടാകുമെന്നാണ് വിവരം. കോർപ്പറേറ്റ് ലോ സർവീസിലെ മുതിർന്ന ആറ് ഉദ്യോഗസ്ഥരെ തന്നെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തിയതും ശ്രദ്ധേയമാണ്.
അതിനിടെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെതിരെ കേന്ദ്ര കോർപറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചതിനെ തുടർന്നുള്ള സാഹചര്യം യോഗത്തിൽ ചർച്ചയായേക്കും. കേന്ദ്ര കമ്മറ്റിയംഗം എ.കെ.ബാലൻ ഇന്നലെ മുഖ്യമന്ത്രിയെയും മകളെയും പിന്തുണച്ച് രംഗത്തെത്തിയിരുന്നു. എക്‌സാലോജിക്കിനെതിരായ അന്വേഷണം രാഷ്ട്രീയ പ്രേരിതമെന്ന നിലപാടാണ് തുടക്കം മുതൽ സിപിഎം സംസ്ഥാന നേതൃത്വത്തിന്. കേന്ദ്ര ബജറ്റിന്റെ അവലോകനവും യോഗത്തിലുണ്ടാകും. എട്ടിന് ഡൽഹിയിൽ നടത്തുന്ന കേന്ദ്ര വിരുദ്ധ സമരത്തിന്റെ ഒരുക്കങ്ങളും യോഗം വിലയിരുത്തും.