- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
ജയസൂര്യ നന്മമരമോ? യുവ സംവിധാകരന്റെ കമന്റ് ശ്രദ്ധേയം
കൊച്ചി: ജയസൂര്യ നന്മമരം ആണോ അല്ലയോ? സിനിമാ ലോകത്ത് ഇതും ഇപ്പോൾ പ്രധാന ചർച്ചയാണ്. ഫെയ്‌സ് ബുക്കിലെ ചർച്ചാ പേജിൽ വന്ന പോസ്റ്റും കമന്റുകളുമാണ് ചർച്ചയ്ക്ക് പുതു തലം നൽകുന്നത്. മലയാളത്തിൽ ഏറ്റവും കൂടുതൽ നന്മ മരം ചമയുന്ന നടൻ ജയസൂര്യ ആണെന്ന് തോന്നിയിട്ട് ഉണ്ട്, പുണ്യാളൻ ഇറങ്ങിയ സമയത്ത് മൺവെട്ടിയുമായി റോഡ് മണ്ണിട്ട് മൂടാൻ ഇറങ്ങി, മേരിക്കുട്ടി ഇറങ്ങിയപ്പോ transgenders ആയി പോയി ഫോട്ടോസ് എടുത്തു. ഇനി കത്തനാർ ഇറങ്ങുമ്പോൾ കേരളത്തിലെ പള്ളീലച്ചന്മാരുമായി അടുത്ത സെൽഫി പ്രതീക്ഷിക്കാം-ഇതാണ് ആ പോസ്റ്റ്,
ഈ പോസ്റ്റിന് താഴെ സംവിധായകൻ രതീഷ് രഘുനന്ദനൻ ഇട്ട കമന്റ് ചർച്ചകൾക്ക് പുതുമാനം നൽകി. നന്മമരം ചമയലാണോ എന്നറിയില്ല. എനിക്കുണ്ടായ അനുഭവം പറയാം. ഞങ്ങൾ ഒരുമിച്ചു ഒരു സിനിമ ചെയ്യാൻ തീരുമയ്ക്കുന്നു. വിജയ് ബാബു നിർമ്മാതാവ്. പ്രീപ്രൊഡക്ഷൻ തുടങ്ങി ദിവസങ്ങൾക്കകം കോവിഡും ലോക്ഡൗണും വരുന്നു. എല്ലാം പൂട്ടിക്കെട്ടി. രണ്ടോ മൂന്നോ മാസങ്ങൾ കഴിഞ്ഞപ്പോൾ ജയേട്ടന്റെ വിളി - എങ്ങിനെ പോകുന്നെടാ കാര്യങ്ങൾ? -ഇങ്ങനെയൊക്കെ പോകുന്നു.... -ഇത്തിരി പൈസ അക്കൗണ്ടിൽ ഇട്ടിട്ടുണ്ട് ട്ടോ. .. വേണ്ട എന്ന് പറയാവുന്ന സാഹചര്യം ആയിരുന്നില്ല. ജയസൂര്യ എന്ന നടന് എന്നെ പോലെ ഒരാളെ ഓർത്തു സഹായിക്കേണ്ട ഒരു കാര്യവും ഉണ്ടായിരുന്നില്ല. ആ രണ്ട് ലക്ഷം ഇന്നും തിരിച്ചു വാങ്ങിയിട്ടുമില്ല. ഇതും നന്മമരം ചമയലിന്റെ ഭാഗമാകാം. അറിയില്ല-ഇതാണ് രതീഷ് രഘുനന്ദന്റെ കമന്റ്.
ജയസൂര്യയുടെ കത്തനാർ എന്ന ചിത്രത്തെ ലക്ഷ്യമിട്ടാണ് ഈ കാമ്പയിൻ തുടങ്ങിയതെന്ന് വിലയിരുത്തലുണ്ട്. എന്നാൽ ഈ പോസ്റ്റിന് താഴെ രതീഷിന്റെ കമന്റ് എത്തിയതോടെ ചർച്ചയുടെ പുതിയ തലത്തിലെത്തി. അഭിപ്രായം പറയാൻ എത്തുന്നവർ പോലും കുറഞ്ഞു. ഉടൽ എന്ന ചിത്രവുമായി മലയാള സിനിമയിൽ എത്തിയ സംവിധായകനാണ് രതീഷ്. അതിന് ശേഷം ദിലീപിന്റെ തങ്കമണി എടുത്തു.
ജസൂര്യയുമായി സത്യന്റെ ജീവചരിത്രമായിരുന്നു രതീഷ് പ്രഖ്യാപിച്ച ആദ്യ ചിത്രം. കോവിഡുകാരണം അത് അന്ന് നടക്കാതെ പോകുകയായിരുന്നു. സത്യന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയുണ്ടായ സംഭവമാണ് കമന്റായി രതീഷ് ഇട്ടതെന്നാണ് പൊതു വിലയിരുത്തൽ.